കൊച്ചി : ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാമിന്റെ മാനസികാരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നിസാമിന്റെ മാനസികനില തെറ്റിയെന്നും ചികിത്സ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ പി.ഐ.അബ്ദുൾ ഖാദർ നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് രണ്ടിനു മുന്പ് റിപ്പോർട്ട് നൽകണം.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിനെ സന്ദർശിച്ചിരുന്നെങ്കിലും തന്നെ തിരിച്ചറിയാൻ നിസാമിന് കഴിഞ്ഞില്ലെന്ന് ഖാദർ ഹർജിയിൽ പറയുന്നു. ഇയാൾ മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേൽപിക്കാനോ സാധ്യതയുണ്ട്.
ചികിത്സ ലഭ്യമാക്കാൻ തങ്ങൾക്കു കഴിയില്ലെന്ന നിലപാടാണ് ജയിലധികൃതർ സ്വീകരിച്ചത്. തടവുശിക്ഷ അനുഭവിക്കുന്നതു തടഞ്ഞ് ചികിത്സ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എതിർത്തു. നിസാമിന്റെ മനോനില തകരാറിലാണെന്ന വാദത്തിന് വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ല. മനോരോഗമുണ്ടെന്ന് അഭിനയിക്കുന്നതാകാനാണ് സാധ്യതയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനു കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കാമെന്നും സർക്കാർ അറിയിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിനെ സന്ദർശിച്ചിരുന്നെങ്കിലും തന്നെ തിരിച്ചറിയാൻ നിസാമിന് കഴിഞ്ഞില്ലെന്ന് ഖാദർ ഹർജിയിൽ പറയുന്നു. ഇയാൾ മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേൽപിക്കാനോ സാധ്യതയുണ്ട്.
ചികിത്സ ലഭ്യമാക്കാൻ തങ്ങൾക്കു കഴിയില്ലെന്ന നിലപാടാണ് ജയിലധികൃതർ സ്വീകരിച്ചത്. തടവുശിക്ഷ അനുഭവിക്കുന്നതു തടഞ്ഞ് ചികിത്സ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എതിർത്തു. നിസാമിന്റെ മനോനില തകരാറിലാണെന്ന വാദത്തിന് വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ല. മനോരോഗമുണ്ടെന്ന് അഭിനയിക്കുന്നതാകാനാണ് സാധ്യതയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനു കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കാമെന്നും സർക്കാർ അറിയിച്ചു.