ചങ്ങനാശേരി: വിശുദ്ധ അൽഫോൻസാമ്മയുടെ ചരിത്രവിശേഷങ്ങളൊരുക്കി തൃക്കൊടിത്താനം കൈലാത്തുപടി തുണ്ടിയിൽ വീട് ശ്രദ്ധേയമാകുന്നു. തുണ്ടിയിൽ ബാബുവിന്റെ വീടാണ് മകൻ ഫെബിന്റെ പരിശ്രമത്തിൽ ചെറിയൊരു അൽഫോൻസാ മ്യൂസിയമായി മാറിയിരിക്കുന്നത്. വീടിന്റെ ഹാളിനോടു ചേർന്നുള്ള കൊച്ചുമുറിയിലാണ് അൽഫോൻസാമ്മയുടെ ജീവചരിത്ര വിശേഷങ്ങളടങ്ങിയ കാഴ്ചാവിശേഷങ്ങൾ. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ സണ്ഡേ സ്കൂളിലെ അധ്യാപകനും കോട്ടയം മാൾ ഓഫ് ജോയിയിലെ ജീവനക്കാരനുമാണ് ഇരുപത്തേഴുകാരനായ ഫെബിൻ.
അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് തുടക്കംകുറിച്ച 2008 മുതലാണ് വീട്ടിൽ മ്യൂസിയം ഉണ്ടാകണമെന്ന ആഗ്രഹം ഫെബിനു തോന്നിയത്. അന്നുമുതൽ അൽഫോൻസാമ്മയുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. 2012 പുതിയ വീട് നിർമിച്ചപ്പോൾ മ്യൂസിയത്തിനായി ചെറിയ മുറി തന്നെ സജ്ജമാക്കി. വിവിധ കന്യാസ്ത്രി മഠങ്ങളിൽനിന്നും വൈദികരിൽനിന്നും ശേഖരിച്ച ചിത്രങ്ങളും തിരുശേഷിപ്പുകളും മറ്റുമാണ് ഫെബിന്റെ മ്യൂസിയത്തെ ആകർഷകമാക്കുന്നത്.
അൽഫോൻസാമ്മ എഴുതിയ കത്ത്, രോഗിയായിരുന്നപ്പോൾ ഉപയോഗിച്ച പായയുടെ ഭാഗം, കബറിടത്തിലെ മണ്ണ്, കബറിടം തുറന്നപ്പോൾ ലഭിച്ച തിരുവസ്ത്രഭാഗങ്ങൾ, അടക്കംചെയ്ത പെട്ടിയുടെ ഭാഗങ്ങൾ, പുതപ്പിന്റെ ഭാഗങ്ങൾ, നിത്യവ്രതകാലത്ത് ഉപയോഗിച്ച കുരിശ്, വ്യാകുലകൊന്ത, മുള്ളരഞ്ഞാണം, ചമ്മട്ടി തുടങ്ങിയവയാണു പ്രധാന കാഴ്ചകൾ.
അൽഫോൻസാമ്മ വാഴപ്പള്ളി സ്കൂളിൽ പഠിക്കുന്പോൾ എടുത്ത ഗ്രൂപ്പ്ഫോട്ടോ, സഭാവസ്ത്ര സ്വീകരണ ചടങ്ങിനു പ്രസിദ്ധീകരിച്ച മെമന്റോ, സഭാവസ്ത്രം സ്വീകരിച്ച എട്ട് സന്യാസിനികൾക്കൊപ്പമുള്ള ചിത്രം, മൃതസംസ്കാര ചടങ്ങിന്റെ ഫോട്ടോ ഇവയും മ്യൂസിയത്തിലുണ്ട്. നാമകരണ നടപടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് 1952ൽ ഇറക്കിയ മെമന്റോയും നാമകരണ പ്രാർഥനകളും ചിത്രമുള്ള നാണയം, വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിച്ചപ്പോൾ ഇറക്കിയ നാണയങ്ങൾ എന്നിവയും മ്യൂസിയത്തിലെ കാഴ്ചകളാണ്. മാതാപിതാക്കളായ ബാബുവും സാലിയും സഹോദരി മെർലിനും മ്യൂസിയം സംരക്ഷണത്തിന് ഏറെ സഹായിക്കുന്നു.
അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് തുടക്കംകുറിച്ച 2008 മുതലാണ് വീട്ടിൽ മ്യൂസിയം ഉണ്ടാകണമെന്ന ആഗ്രഹം ഫെബിനു തോന്നിയത്. അന്നുമുതൽ അൽഫോൻസാമ്മയുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. 2012 പുതിയ വീട് നിർമിച്ചപ്പോൾ മ്യൂസിയത്തിനായി ചെറിയ മുറി തന്നെ സജ്ജമാക്കി. വിവിധ കന്യാസ്ത്രി മഠങ്ങളിൽനിന്നും വൈദികരിൽനിന്നും ശേഖരിച്ച ചിത്രങ്ങളും തിരുശേഷിപ്പുകളും മറ്റുമാണ് ഫെബിന്റെ മ്യൂസിയത്തെ ആകർഷകമാക്കുന്നത്.
അൽഫോൻസാമ്മ എഴുതിയ കത്ത്, രോഗിയായിരുന്നപ്പോൾ ഉപയോഗിച്ച പായയുടെ ഭാഗം, കബറിടത്തിലെ മണ്ണ്, കബറിടം തുറന്നപ്പോൾ ലഭിച്ച തിരുവസ്ത്രഭാഗങ്ങൾ, അടക്കംചെയ്ത പെട്ടിയുടെ ഭാഗങ്ങൾ, പുതപ്പിന്റെ ഭാഗങ്ങൾ, നിത്യവ്രതകാലത്ത് ഉപയോഗിച്ച കുരിശ്, വ്യാകുലകൊന്ത, മുള്ളരഞ്ഞാണം, ചമ്മട്ടി തുടങ്ങിയവയാണു പ്രധാന കാഴ്ചകൾ.
അൽഫോൻസാമ്മ വാഴപ്പള്ളി സ്കൂളിൽ പഠിക്കുന്പോൾ എടുത്ത ഗ്രൂപ്പ്ഫോട്ടോ, സഭാവസ്ത്ര സ്വീകരണ ചടങ്ങിനു പ്രസിദ്ധീകരിച്ച മെമന്റോ, സഭാവസ്ത്രം സ്വീകരിച്ച എട്ട് സന്യാസിനികൾക്കൊപ്പമുള്ള ചിത്രം, മൃതസംസ്കാര ചടങ്ങിന്റെ ഫോട്ടോ ഇവയും മ്യൂസിയത്തിലുണ്ട്. നാമകരണ നടപടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് 1952ൽ ഇറക്കിയ മെമന്റോയും നാമകരണ പ്രാർഥനകളും ചിത്രമുള്ള നാണയം, വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിച്ചപ്പോൾ ഇറക്കിയ നാണയങ്ങൾ എന്നിവയും മ്യൂസിയത്തിലെ കാഴ്ചകളാണ്. മാതാപിതാക്കളായ ബാബുവും സാലിയും സഹോദരി മെർലിനും മ്യൂസിയം സംരക്ഷണത്തിന് ഏറെ സഹായിക്കുന്നു.