തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് അഡ്മിഷന് വെബ്സൈറ്റായ www.hscap.ker ala.gov.in ലെ supplementary results എന്ന ലിങ്കിലൂടെ ഇന്ന് രാവിലെ പത്തു മുതല്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പുമായി ലഭിച്ച സ്കൂളില്‍ നാളെ വൈകുന്നേരം അഞ്ചിനു മുമ്പ് സ്ഥിരപ്രവേശനം നേടണം.
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ 24 ന് വൈകുന്നേരം അഞ്ച്വരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 22,944 ഒഴിവുകളില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 36,994 അപേക്ഷകള്‍ ലഭിച്ചു.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചതിനുശേഷം മറ്റു ക്വോട്ടകളില്‍ പ്രവേശനം നേടിയ 235 അപേക്ഷകളും സ്കൂളുകളില്‍ നിന്നു വെരിഫിക്കേഷന് നടത്താത്ത 105 അപേക്ഷകളും പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.
ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വോട്ടയിലും സ്പോര്‍ട്സ് ക്വോട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ/മറ്റു ജില്ലയിലെ സ്കൂളുകളിലേക്കോ/കോഴ്സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുള്ള തുടര്‍നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ 24 ന് വൈകുന്നേരം അഞ്ച്വരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 22,944 ഒഴിവുകളില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 36,994 അപേക്ഷകള്‍ ലഭിച്ചു.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചതിനുശേഷം മറ്റു ക്വോട്ടകളില്‍ പ്രവേശനം നേടിയ 235 അപേക്ഷകളും സ്കൂളുകളില്‍ നിന്നു വെരിഫിക്കേഷന് നടത്താത്ത 105 അപേക്ഷകളും പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.
ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വോട്ടയിലും സ്പോര്‍ട്സ് ക്വോട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ/മറ്റു ജില്ലയിലെ സ്കൂളുകളിലേക്കോ/കോഴ്സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുള്ള തുടര്‍നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.