കണ്ണൂർ: പരിയാരം അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിൽ അഞ്ചുതരം ഫീസ് അംഗീകരിച്ചു സർക്കാർ ഉത്തരവ്. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പരിയാരത്തെ 100 മെഡിക്കൽ സീറ്റുകളിലേക്കും 60 ബിഡിഎസ് സീറ്റുകളിലേക്കും പ്രവേശനം നടത്താൻ മാനേജ്മെന്റ് തയാറായ സാഹചര്യത്തിലാണ് ഫീസ് ഘടന അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ബിപിഎൽ വിഭാഗത്തിന് 25,000 എസഇബിസി വിഭാഗത്തിന് 45,000 എന്നിങ്ങനെയാണ് ഫീസ്. ഗവണ്മെന്റ് മെറിറ്റ് എന്ന പേരിൽ 30 കുട്ടികൾക്ക് 2.5 ലക്ഷം രൂപയും മാനേജ്മെന്റ് സീറ്റ് എന്ന പേരിൽ 35 സീറ്റിൽ 10 ലക്ഷവും ഫീസായി നിശ്ചയിച്ചിട്ടുണ്ട്. 15 ശതമാനം എൻആർഐ സീറ്റിൽ 14 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസിന് ബിപിഎൽ വിഭാഗത്തിന് 23,000, എസ്ഇബിസി - 44,000, മെറിറ്റ് - 21,000, മാനേജ്മെന്റ് നാലു ലക്ഷം, എൻആർഐ അഞ്ചുലക്ഷം എന്നിങ്ങനെയാണ് ഫീസ്. കഴിഞ്ഞ വർഷം ഒട്ടേറെ വിവാദങ്ങളുയർന്നപ്പോൾ കോളജ് സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് നിരക്കിൽ പഠിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തവണ ഫീസ് നിർണയസമിതി അംഗീകരിച്ച ഫീസ് ഘടനയും അട്ടിമറിച്ചാണു പ്രത്യേക ഫീസ് തീരുമാനിച്ചത്.
ഇതനുസരിച്ച് ബിപിഎൽ വിഭാഗത്തിന് 25,000 എസഇബിസി വിഭാഗത്തിന് 45,000 എന്നിങ്ങനെയാണ് ഫീസ്. ഗവണ്മെന്റ് മെറിറ്റ് എന്ന പേരിൽ 30 കുട്ടികൾക്ക് 2.5 ലക്ഷം രൂപയും മാനേജ്മെന്റ് സീറ്റ് എന്ന പേരിൽ 35 സീറ്റിൽ 10 ലക്ഷവും ഫീസായി നിശ്ചയിച്ചിട്ടുണ്ട്. 15 ശതമാനം എൻആർഐ സീറ്റിൽ 14 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസിന് ബിപിഎൽ വിഭാഗത്തിന് 23,000, എസ്ഇബിസി - 44,000, മെറിറ്റ് - 21,000, മാനേജ്മെന്റ് നാലു ലക്ഷം, എൻആർഐ അഞ്ചുലക്ഷം എന്നിങ്ങനെയാണ് ഫീസ്. കഴിഞ്ഞ വർഷം ഒട്ടേറെ വിവാദങ്ങളുയർന്നപ്പോൾ കോളജ് സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് നിരക്കിൽ പഠിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തവണ ഫീസ് നിർണയസമിതി അംഗീകരിച്ച ഫീസ് ഘടനയും അട്ടിമറിച്ചാണു പ്രത്യേക ഫീസ് തീരുമാനിച്ചത്.