കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണസംഘം ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വസതിയിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. നടി ആക്രമിക്കപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയോടു ചോദിച്ചെന്നാണു സൂചന.
സംഭവത്തിനുശേഷം കാക്കനാട്ടുള്ള കാവ്യയുടെ സ്ഥാപനമായ "ലക്ഷ്യ'യിൽ എത്തിയെന്നു മുഖ്യപ്രതി പൾസർ സുനി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തിയിരുന്നു. ഇതേക്കുറിച്ചും കാവ്യയോടു ചോദിച്ചതായി അറിയുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ഇന്നലെ ആലുവയിൽ യോഗം ചേർന്നു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു ദിലീപിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ ജയിലിൽ റിമാൻഡിൽ കഴിയുകയാണു ദിലീപ്. കൂടുതൽ പ്രതികളുണ്ടെന്നു പോലീസും വൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്നു മുഖ്യപ്രതി പൾസർ സുനിയും ആവർത്തിക്കുന്നതിനിടെയാണു നടി കാവ്യാ മാധവനെ മണിക്കൂറുകൾ ചോദ്യം ചെയ്തത്.
ഇതിനിടെ, നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേനയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ഇതിനായി ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ദിലീപിനെ മുൻപ് കോടതിയിൽ ഹാജരാക്കിയപ്പോൾ നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം കോടതി പരിസരത്തു തടിച്ചുകൂടിയിരുന്നു. കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ താരത്തിനെതിരേ പ്രതിഷേധമുണ്ടായതിനൊപ്പം ദിലീപിന് അനുകൂല തരംഗമുണ്ടാക്കാനായും ശ്രമങ്ങളുണ്ടായി.
ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അങ്കമാലി കോടതിയിൽ ഹാജരാക്കുന്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ പരിഗണിച്ചു വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യം അനുവദിക്കണമെന്നു പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം കാക്കനാട്ടുള്ള കാവ്യയുടെ സ്ഥാപനമായ "ലക്ഷ്യ'യിൽ എത്തിയെന്നു മുഖ്യപ്രതി പൾസർ സുനി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തിയിരുന്നു. ഇതേക്കുറിച്ചും കാവ്യയോടു ചോദിച്ചതായി അറിയുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ഇന്നലെ ആലുവയിൽ യോഗം ചേർന്നു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു ദിലീപിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ ജയിലിൽ റിമാൻഡിൽ കഴിയുകയാണു ദിലീപ്. കൂടുതൽ പ്രതികളുണ്ടെന്നു പോലീസും വൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്നു മുഖ്യപ്രതി പൾസർ സുനിയും ആവർത്തിക്കുന്നതിനിടെയാണു നടി കാവ്യാ മാധവനെ മണിക്കൂറുകൾ ചോദ്യം ചെയ്തത്.
ഇതിനിടെ, നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേനയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ഇതിനായി ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ദിലീപിനെ മുൻപ് കോടതിയിൽ ഹാജരാക്കിയപ്പോൾ നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം കോടതി പരിസരത്തു തടിച്ചുകൂടിയിരുന്നു. കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ താരത്തിനെതിരേ പ്രതിഷേധമുണ്ടായതിനൊപ്പം ദിലീപിന് അനുകൂല തരംഗമുണ്ടാക്കാനായും ശ്രമങ്ങളുണ്ടായി.
ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അങ്കമാലി കോടതിയിൽ ഹാജരാക്കുന്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ പരിഗണിച്ചു വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യം അനുവദിക്കണമെന്നു പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.