കൊച്ചി: നിർമാതാവിന്റെ ഭാര്യയായ സീനിയർ നടിയെ ആറു വർഷം മുന്പ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ചാവക്കാട് പുന്നയൂർക്കുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊന്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി. പോൾ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാനായി മാറ്റിയത്. കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.
2011 ൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ ടെംപോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിച്ചത്. വാഹനം വഴിമാറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നടി നിർമാതാവ് ജോണി സാഗരികയെയും ഭർത്താവിനെയും വിളിച്ചറിയിച്ചു. സുനിയിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്തതിനാൽ സംഘം നടിയെ കുന്പളത്തെ റമദ റിസോർട്ടിൽ ഇറക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. നടി അഭിനയിക്കാനായെത്തിയ ‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്’എന്ന സിനിമയുടെ നിർമാതാവായ ജോണി സാഗരിക നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2011 ൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ ടെംപോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിച്ചത്. വാഹനം വഴിമാറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നടി നിർമാതാവ് ജോണി സാഗരികയെയും ഭർത്താവിനെയും വിളിച്ചറിയിച്ചു. സുനിയിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്തതിനാൽ സംഘം നടിയെ കുന്പളത്തെ റമദ റിസോർട്ടിൽ ഇറക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. നടി അഭിനയിക്കാനായെത്തിയ ‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്’എന്ന സിനിമയുടെ നിർമാതാവായ ജോണി സാഗരിക നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.