കൊച്ചി: സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി യുവനടി നൽകിയ പരാതിയിൽ സംവിധായകൻ ജീൻപോൾ ലാൽ ഉൾപ്പെടെ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ ടുവിൽ അഭിനയിച്ച നടിയുടെ പരാതിയിൽ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ സിനിമയിൽ അഭിനയിച്ച യുവനടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടർ അനിരുദ്ധ്, അണിയറ പ്രവർത്തകൻ അനൂപ് എന്നിവരാണു മറ്റു പ്രതികൾ. മോശമായി പെരുമാറിയതിനു ഐപിസി 354 എ പ്രകാരവും കബളിപ്പിച്ചതിനു ഐപിസി 420 പ്രകാരവുമാണു കേസ്. 2016 നവംബർ 16നു പനങ്ങാട് റമദ ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മറ്റുള്ളവർ കബളിപ്പിച്ചെന്നുമാണു നടി നേരിട്ടു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു നൽകിയ പരാതിയിൽ പറയുന്നത്. തനിക്കു ലഭിച്ച പരാതി കമ്മീഷണർ ഇൻഫോപാർക്ക് സിഐ രാധാമണിക്കു കൈമാറുകയായിരുന്നു. ഇവർ നടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പനങ്ങാട് പോലീസിനു കൈമാറി.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെന്നും കേസിൽ കഴന്പുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പനങ്ങാട് എസ്ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി നൽകിയത് എന്തിനെന്ന് അന്വേഷിക്കും.
പരാതിക്കാരി ഇപ്പോൾ കൊച്ചിയിലില്ല. ഇവർ നാട്ടിലെത്തിയാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ചു വ്യക്തതവരുത്തും. അതിനുശേഷം തുടർനടപടികളിലേക്കു കടക്കുമെന്നും എസ്ഐ പറഞ്ഞു. പോലീസിൽ നടി പരാതി നൽകുന്നതിനു മുൻപു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജീൻ പോളിനു നടി വക്കീൽ നോട്ടീസും അയച്ചിരുന്നു.
അനാവശ്യ പരാതിയെന്നു ലാൽ
കൊച്ചി: നടിയുടെ പരാതിയിൽ ഹണി ബീ ടുവിന്റെ സംവിധായകൻ ജീൻ പോൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പിതാവും നടനും സംവിധായകനുമായ ലാൽ വിശദീകരണവുമായി രംഗത്തെത്തി. നടിയുടേത് അനാവശ്യ പരാതിയാണെന്നും നടി നനഞ്ഞിടം കുഴിക്കുകയാണെന്നും ലാൽ മാധ്യമങ്ങളോടു പറഞ്ഞു.
സിനിമ റിലീസ് ചെയ്തു മാസങ്ങൾ കഴിഞ്ഞു പരാതി നൽകിയതിനു കാരണം എന്തെന്ന് അറിയില്ല. മകനെതിരേ നൽകിയ കേസ് പണം നൽകി ഒത്തുതീർക്കാനില്ല. നിയമപരമായി നേരിടാനാണു തീരുമാനം. പരാതിക്കു പിന്നിൽ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ല. എന്നാൽ ഇതു പ്രവചിക്കാനൊന്നും താൻ ആളല്ല. പരാതിയുടെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. ജീൻ ഒരു വാക്കുപോലും അശ്ലീലം പറയാത്ത ആളാണെന്നും ലാൽ കൂട്ടിച്ചേർത്തു.
ഈ സിനിമയിൽ അഭിനയിച്ച യുവനടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടർ അനിരുദ്ധ്, അണിയറ പ്രവർത്തകൻ അനൂപ് എന്നിവരാണു മറ്റു പ്രതികൾ. മോശമായി പെരുമാറിയതിനു ഐപിസി 354 എ പ്രകാരവും കബളിപ്പിച്ചതിനു ഐപിസി 420 പ്രകാരവുമാണു കേസ്. 2016 നവംബർ 16നു പനങ്ങാട് റമദ ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മറ്റുള്ളവർ കബളിപ്പിച്ചെന്നുമാണു നടി നേരിട്ടു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു നൽകിയ പരാതിയിൽ പറയുന്നത്. തനിക്കു ലഭിച്ച പരാതി കമ്മീഷണർ ഇൻഫോപാർക്ക് സിഐ രാധാമണിക്കു കൈമാറുകയായിരുന്നു. ഇവർ നടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പനങ്ങാട് പോലീസിനു കൈമാറി.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെന്നും കേസിൽ കഴന്പുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പനങ്ങാട് എസ്ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി നൽകിയത് എന്തിനെന്ന് അന്വേഷിക്കും.
പരാതിക്കാരി ഇപ്പോൾ കൊച്ചിയിലില്ല. ഇവർ നാട്ടിലെത്തിയാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ചു വ്യക്തതവരുത്തും. അതിനുശേഷം തുടർനടപടികളിലേക്കു കടക്കുമെന്നും എസ്ഐ പറഞ്ഞു. പോലീസിൽ നടി പരാതി നൽകുന്നതിനു മുൻപു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജീൻ പോളിനു നടി വക്കീൽ നോട്ടീസും അയച്ചിരുന്നു.
അനാവശ്യ പരാതിയെന്നു ലാൽ
കൊച്ചി: നടിയുടെ പരാതിയിൽ ഹണി ബീ ടുവിന്റെ സംവിധായകൻ ജീൻ പോൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പിതാവും നടനും സംവിധായകനുമായ ലാൽ വിശദീകരണവുമായി രംഗത്തെത്തി. നടിയുടേത് അനാവശ്യ പരാതിയാണെന്നും നടി നനഞ്ഞിടം കുഴിക്കുകയാണെന്നും ലാൽ മാധ്യമങ്ങളോടു പറഞ്ഞു.
സിനിമ റിലീസ് ചെയ്തു മാസങ്ങൾ കഴിഞ്ഞു പരാതി നൽകിയതിനു കാരണം എന്തെന്ന് അറിയില്ല. മകനെതിരേ നൽകിയ കേസ് പണം നൽകി ഒത്തുതീർക്കാനില്ല. നിയമപരമായി നേരിടാനാണു തീരുമാനം. പരാതിക്കു പിന്നിൽ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ല. എന്നാൽ ഇതു പ്രവചിക്കാനൊന്നും താൻ ആളല്ല. പരാതിയുടെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. ജീൻ ഒരു വാക്കുപോലും അശ്ലീലം പറയാത്ത ആളാണെന്നും ലാൽ കൂട്ടിച്ചേർത്തു.