കൊച്ചി: തൃക്കാക്കര എംഎൽഎയും കോണ്ഗ്രസ് നേതാവുമായ പി.ടി. തോമസിന്റെ കാറിന്റെ ടയറുകളുടെ ബോൾട്ടുകൾ ഇളക്കി അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിന്മേൽ എംഎൽഎയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഇന്നോവ കാർ ഇന്നലെ ഫോറൻസിക്, വിരല ടയാള വിദഗ്ധർ പാലാരിവട്ടം സ്റ്റേഷനിലെത്തി പരിശോധിച്ചു. ഈ റിപ്പോർട്ട് കിട്ടുന്നതോടെ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നുള്ള കാര്യത്തിൽ വ്യക്തത വരും.
സംഭവമുണ്ടാകുന്നതിനു മൂന്നു ദിവസം മുൻപ് കാർ നെട്ടൂരിലെ ഷോറൂമിൽ സർവീസ് ചെയ്തിരുന്നു. ഇവിടത്തെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തു. എംഎൽഎ കഴിഞ്ഞ ദിവസങ്ങളിൽ പോയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിലാണ് കണ്ടെത്തിയത്. സർവീസ് സെന്ററിൽനിന്ന് ആളുകൾ വന്നു പരിശോധിച്ചപ്പോൾ സാങ്കേതിക പിഴവല്ലെന്നും മനഃപൂർവം ചെയ്തതാണെന്നും സംശയം പ്രകടിപ്പിച്ചുവെന്നു പി.ടി. തോമസ് പറയുന്നു.
പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഇന്നോവ കാർ ഇന്നലെ ഫോറൻസിക്, വിരല ടയാള വിദഗ്ധർ പാലാരിവട്ടം സ്റ്റേഷനിലെത്തി പരിശോധിച്ചു. ഈ റിപ്പോർട്ട് കിട്ടുന്നതോടെ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നുള്ള കാര്യത്തിൽ വ്യക്തത വരും.
സംഭവമുണ്ടാകുന്നതിനു മൂന്നു ദിവസം മുൻപ് കാർ നെട്ടൂരിലെ ഷോറൂമിൽ സർവീസ് ചെയ്തിരുന്നു. ഇവിടത്തെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തു. എംഎൽഎ കഴിഞ്ഞ ദിവസങ്ങളിൽ പോയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിലാണ് കണ്ടെത്തിയത്. സർവീസ് സെന്ററിൽനിന്ന് ആളുകൾ വന്നു പരിശോധിച്ചപ്പോൾ സാങ്കേതിക പിഴവല്ലെന്നും മനഃപൂർവം ചെയ്തതാണെന്നും സംശയം പ്രകടിപ്പിച്ചുവെന്നു പി.ടി. തോമസ് പറയുന്നു.