തിരുവനന്തപുരം: ജനതാദൾ -യു യുഡിഎഫ് വിടുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ പാർട്ടി ഭാരവാഹികൾ പങ്കെടുത്തു. ജെഡി-യു സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജും ഷേക് പി. ഹാരിസും യോഗത്തിന് എത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ ഡൽഹിയിലായിരുന്നതിനാൽ യോഗത്തിനെത്തിയില്ല. ഇന്നലെ ചേർന്ന യുഡിഎഫിൽ ജെഡിയുവിന്റെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നില്ല.
ജനതാദൾ, യുഡിഎഫ് വിട്ടുപോകുമെന്ന് ആരും കരുതുന്നില്ലെന്നു കണ്‍വീനർ പി.പി. തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാറിനോട് എൽഡിഎഫ് ചെയ്തത് ഓർത്താൽ അവർക്കെങ്ങനെ ഇടതുമുന്നണിയുമായി സഹകരിക്കാൻ പറ്റും. ജനതാദളിനെ പ്രതിനിധീകരിച്ചു മൂന്നു നേതാക്കൾ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തു. മുന്നണി യോഗത്തിൽ വരുകയും ചർച്ചയിൽ പങ്കെടുക്കുകയും മുന്നണിയുടെ പ്രവർത്തനം വിജയിപ്പിക്കാൻ സഹകരിക്കുകയും ചെയ്യുന്നതിന്റെ അർഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിൽനിന്ന് ആരും കൊഴിഞ്ഞുപോകില്ലെന്നും ഇന്നു കാണാത്ത ആളെയും നാളെ യുഡിഎഫിൽ കാണാൻ കഴിയുമെന്നും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിപത്രസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന്റെ പ്രവർത്തനങ്ങളിൽ ലീഗിന് യാതൊരു അതൃപ്തിയുമില്ല. എം. വിൻസെന്റിന് എംഎൽഎ എന്ന നിലയിലുള്ള ന്യായമായ അവസരം ലഭിച്ചില്ല. ഇക്കാര്യത്തിൽ അമിതമായ നടപടി ഉണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ജനതാദൾ, യുഡിഎഫ് വിട്ടുപോകുമെന്ന് ആരും കരുതുന്നില്ലെന്നു കണ്‍വീനർ പി.പി. തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാറിനോട് എൽഡിഎഫ് ചെയ്തത് ഓർത്താൽ അവർക്കെങ്ങനെ ഇടതുമുന്നണിയുമായി സഹകരിക്കാൻ പറ്റും. ജനതാദളിനെ പ്രതിനിധീകരിച്ചു മൂന്നു നേതാക്കൾ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തു. മുന്നണി യോഗത്തിൽ വരുകയും ചർച്ചയിൽ പങ്കെടുക്കുകയും മുന്നണിയുടെ പ്രവർത്തനം വിജയിപ്പിക്കാൻ സഹകരിക്കുകയും ചെയ്യുന്നതിന്റെ അർഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിൽനിന്ന് ആരും കൊഴിഞ്ഞുപോകില്ലെന്നും ഇന്നു കാണാത്ത ആളെയും നാളെ യുഡിഎഫിൽ കാണാൻ കഴിയുമെന്നും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിപത്രസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന്റെ പ്രവർത്തനങ്ങളിൽ ലീഗിന് യാതൊരു അതൃപ്തിയുമില്ല. എം. വിൻസെന്റിന് എംഎൽഎ എന്ന നിലയിലുള്ള ന്യായമായ അവസരം ലഭിച്ചില്ല. ഇക്കാര്യത്തിൽ അമിതമായ നടപടി ഉണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തൽ.