തൊടുപുഴ: അത്യപൂർവ ഗാലക്സി സരസ്വതി കണ്ടെത്തിയ ജ്യോതി ശാസ്ത്ര സംഘത്തിലെ അംഗമായ ന്യൂമാൻ കോളജ് അധ്യാപകൻ ഡോ. ജോ ജേക്കബിനെ ന്യൂമാൻ കോളജ് ആദരിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ പൊന്നാട അണിയിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും അണിനിരന്നു. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ. വിൻസന്റ് നെടുങ്ങാട്ട്, വൈസ് പ്രിൻസിപ്പൽ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. തോമസ് പൂവത്തിങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആഗോള ശാസ്ത്ര രംഗത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളം കൂടിയ റേഡിയോ ജെറ്റുകളുള്ള സർപ്പിള (സ്പൈറൽ) താരാപഥമാണ് ഡോ. ജോ ജേക്കബ് ഉൾപ്പെട്ട സംഘം മൂന്നു വർഷം മുന്പു കണ്ടെത്തിയത്. പൂനയിലെ ഇന്റർ യൂണിവഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (ഐയൂക്ക) ശാസ്ത്രജ്ഞരുടെ സംഘത്തിൽ തൊടുപുഴ ന്യൂമാൻ കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. ജോ ജേക്കബ് അംഗമായിരുന്നു.
അടുത്തിടെ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസെറ്റിയുടെ ആസ്ട്രോഫിസിക്കൽ ജേർണലിൽ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുകയും കണ്ടെത്തിയ അപൂർവ ഗാലക്സിക്ക് സരസ്വതി എന്ന് നാമകരണം നടത്തുകയും ചെയ്തതോടെയാണ് മലയാളികൾക്ക് അഭിമാനമായി തൊടുപുഴയുടെ പേരും ഉയർന്നു വന്നത്. പൂനയിലെ കൊഡാഡ് ഗ്രാമത്തിൽ ജയന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പിന്റെ സഹായത്തോടെ രണ്ടു വർഷത്തെ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണ് ഗാലക്സിയെക്കുറിച്ച് സംഘം മനസിലാക്കിയത്.
ഇത്രയും സാന്ദ്രതയേറിയ ഗാലക്സി സമൂഹങ്ങൾ പ്രപഞ്ചത്തിൽ അപൂർവമാണെന്നും ആധുനിക ടെലസ്കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ തുടർ പഠനം നടത്തി വരികയാണ്് പൂന ഇന്റർ യൂണിവഴ്സിറ്റിയിലെ വിസിറ്റിംഗ് അസോസിയേറ്റു കൂടിയായ ഡോ. ജോ ജേക്കബ് അടങ്ങുന്ന സംഘം.
ആഗോള ശാസ്ത്ര രംഗത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളം കൂടിയ റേഡിയോ ജെറ്റുകളുള്ള സർപ്പിള (സ്പൈറൽ) താരാപഥമാണ് ഡോ. ജോ ജേക്കബ് ഉൾപ്പെട്ട സംഘം മൂന്നു വർഷം മുന്പു കണ്ടെത്തിയത്. പൂനയിലെ ഇന്റർ യൂണിവഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (ഐയൂക്ക) ശാസ്ത്രജ്ഞരുടെ സംഘത്തിൽ തൊടുപുഴ ന്യൂമാൻ കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. ജോ ജേക്കബ് അംഗമായിരുന്നു.
അടുത്തിടെ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസെറ്റിയുടെ ആസ്ട്രോഫിസിക്കൽ ജേർണലിൽ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുകയും കണ്ടെത്തിയ അപൂർവ ഗാലക്സിക്ക് സരസ്വതി എന്ന് നാമകരണം നടത്തുകയും ചെയ്തതോടെയാണ് മലയാളികൾക്ക് അഭിമാനമായി തൊടുപുഴയുടെ പേരും ഉയർന്നു വന്നത്. പൂനയിലെ കൊഡാഡ് ഗ്രാമത്തിൽ ജയന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പിന്റെ സഹായത്തോടെ രണ്ടു വർഷത്തെ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണ് ഗാലക്സിയെക്കുറിച്ച് സംഘം മനസിലാക്കിയത്.
ഇത്രയും സാന്ദ്രതയേറിയ ഗാലക്സി സമൂഹങ്ങൾ പ്രപഞ്ചത്തിൽ അപൂർവമാണെന്നും ആധുനിക ടെലസ്കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ തുടർ പഠനം നടത്തി വരികയാണ്് പൂന ഇന്റർ യൂണിവഴ്സിറ്റിയിലെ വിസിറ്റിംഗ് അസോസിയേറ്റു കൂടിയായ ഡോ. ജോ ജേക്കബ് അടങ്ങുന്ന സംഘം.