ചേർത്തല: മുട്ടം സിഎൽസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളാ ക്വിസ് രജത ജൂബിലി നിറവിൽ. 1993 ൽ ആരംഭിച്ച കേരളാക്വിസ് സംസ്ഥാനത്തെ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായാണ് നടത്തുന്നത്. നവംബർ ഒന്പത്, 10 തീയതികളിലായി നടക്കുന്ന മത്സരത്തിലെ ജേതാക്കൾക്ക് 25,000 രൂപയും ട്രോഫിയും ആണ് സമ്മാനം.
രണ്ടു മുതൽഎട്ടുവരെയുള്ള സ്ഥാനക്കാർക്കും സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്കും ട്രോഫിയും കാഷ് അവാർഡും നല്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും. സാമൂഹ്യ-രാഷ്ട്രീയ,മതമേലധ്യക്ഷൻമാർ പങ്കെടുക്കും. രജത ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നടന്ന സ്വാഗതസംഘരൂപീകരണയോഗത്തിൽ സിഎൽസി പ്രമോട്ടർ ഫാ.തോമസ് മല്പാൻ അധ്യക്ഷനായി.
സിസ്റ്റർ മേരി ശാലിനി, സിസ്റ്റർ വീഡ എംഎസ്ജെ, മിനി പോൾ, വർക്കി പുന്നയ്ക്കൽ, കെ.എം കുഞ്ഞുമോൻ, ടോമി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
രണ്ടു മുതൽഎട്ടുവരെയുള്ള സ്ഥാനക്കാർക്കും സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്കും ട്രോഫിയും കാഷ് അവാർഡും നല്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും. സാമൂഹ്യ-രാഷ്ട്രീയ,മതമേലധ്യക്ഷൻമാർ പങ്കെടുക്കും. രജത ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നടന്ന സ്വാഗതസംഘരൂപീകരണയോഗത്തിൽ സിഎൽസി പ്രമോട്ടർ ഫാ.തോമസ് മല്പാൻ അധ്യക്ഷനായി.
സിസ്റ്റർ മേരി ശാലിനി, സിസ്റ്റർ വീഡ എംഎസ്ജെ, മിനി പോൾ, വർക്കി പുന്നയ്ക്കൽ, കെ.എം കുഞ്ഞുമോൻ, ടോമി എബ്രഹാം എന്നിവർ പ്രസംഗിച്ചു.