കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു. കോളജിന്റെ അച്ചടക്കത്തിനും സമാധാന അന്തരീക്ഷത്തിനും വിരുദ്ധമായി അക്രമപ്രവർത്തനങ്ങൾ നടത്തിയ നാലു വിദ്യാർഥികൾക്കെതിരേ കോളജ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഗുരുതരമായ കുറ്റം ചെയ്ത രണ്ടു വിദ്യാർഥികളെ പുറത്താക്കുകയും രണ്ടു പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മതിയായ അന്വേഷണങ്ങളോടെയും സ്റ്റാഫ് കൗണ്‍സിലിന്റെ അനുമതിയോടെയുമാണ് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇതിനെതിരേ ഒരു വിഭാഗം വിദ്യാർഥികൾ കോളജിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്ലാസുകളിൽ പ്രവേശിക്കാൻ വിദ്യാർഥികളെ അനുവദിക്കാതെയാണു സമരക്കാർ കോളജിനു മുന്നിൽ അക്രമവും ഉപരോധവും നടത്തുന്നത്.
ഇന്നലെ പോലീസ് സഹായത്തോടെ വിദ്യാർഥികളെ കോളജിൽ കയറ്റി ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒരു വിഭാഗം സമരക്കാർ കോളജിന്റെ മതിൽ ചാടിക്കടന്നു ഗേറ്റിന്റെ താഴ് തകർക്കുകയും കാന്പസിൽ അക്രമം നടത്തുകയും ചെയ്തു. ക്ലാസുകളിൽ വിദ്യാർഥികളെയും അധ്യാപകരെയും സമരക്കാർ അസഭ്യം പറഞ്ഞു. കാന്പസിലെ വസ്തുവകകൾക്കും സമരക്കാർ നാശനഷ്ടമുണ്ടാക്കി.
കോളജിലെ വിദ്യാർഥികൾക്കും സമാധാനപരമായ പഠനാന്തരീക്ഷത്തിനും സംരക്ഷണം നൽകുന്നതിനു മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. 28ന് കോളജിൽ അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. പി. ഐപ്പ് തോമസ് അറിയിച്ചു.
ഗുരുതരമായ കുറ്റം ചെയ്ത രണ്ടു വിദ്യാർഥികളെ പുറത്താക്കുകയും രണ്ടു പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മതിയായ അന്വേഷണങ്ങളോടെയും സ്റ്റാഫ് കൗണ്‍സിലിന്റെ അനുമതിയോടെയുമാണ് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇതിനെതിരേ ഒരു വിഭാഗം വിദ്യാർഥികൾ കോളജിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്ലാസുകളിൽ പ്രവേശിക്കാൻ വിദ്യാർഥികളെ അനുവദിക്കാതെയാണു സമരക്കാർ കോളജിനു മുന്നിൽ അക്രമവും ഉപരോധവും നടത്തുന്നത്.
ഇന്നലെ പോലീസ് സഹായത്തോടെ വിദ്യാർഥികളെ കോളജിൽ കയറ്റി ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒരു വിഭാഗം സമരക്കാർ കോളജിന്റെ മതിൽ ചാടിക്കടന്നു ഗേറ്റിന്റെ താഴ് തകർക്കുകയും കാന്പസിൽ അക്രമം നടത്തുകയും ചെയ്തു. ക്ലാസുകളിൽ വിദ്യാർഥികളെയും അധ്യാപകരെയും സമരക്കാർ അസഭ്യം പറഞ്ഞു. കാന്പസിലെ വസ്തുവകകൾക്കും സമരക്കാർ നാശനഷ്ടമുണ്ടാക്കി.
കോളജിലെ വിദ്യാർഥികൾക്കും സമാധാനപരമായ പഠനാന്തരീക്ഷത്തിനും സംരക്ഷണം നൽകുന്നതിനു മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. 28ന് കോളജിൽ അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. പി. ഐപ്പ് തോമസ് അറിയിച്ചു.