നെടുമ്പാശേരി: വ്യാജ വിമാന ടിക്കറ്റ് നിർമിച്ച കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് സഫിയ ട്രാവൽസിലെ ജീവനക്കാരൻ കൊടുവള്ളി ഇലവുംചാലിൽ റഫീക്ക് ഷംസുദ്ദീൻ (24) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി കരുവാംപോയിൽ പുത്തൂർകുഴി മഹറൂഫ് (26) നെ കഴിഞ്ഞ 16ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ടിക്കറ്റ് നിർമിച്ച റഫിക്കിനെകുറിച്ച് വിവരം ലഭിച്ചത്. മഹറൂഫിന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റ് നിർമിച്ചതെന്നാണ് റഫീക്ക് പറഞ്ഞതെന്ന് നെടുമ്പാശേരി എസ്ഐ സോണി മത്തായി പറഞ്ഞു.
അബുദാബിയിലേക്ക് കാമുകിയെ യാത്രയാക്കാനെത്തിയപ്പോഴാണ് മഹറൂഫ് വ്യാജ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. വിമാനത്താവളത്തിലെ സിഐഎസ്എഫാണ് ടിക്കറ്റ് വ്യാജമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താറില്ല. ടിക്കറ്റും പിഎൻആർ നമ്പറും പരിശോധിച്ച് സിഐഎസ്എഫുകാർ യാത്രക്കാരെ കടത്തിവിടും. അകത്തുള്ള രണ്ടാമത്തെ കവാടത്തിലാണ് സൂക്ഷ്മ പരിശോധന. കാമുകി ആദ്യം പരിശോധന പൂർത്തിയാക്കി അകത്തുകടന്ന ശേഷമാണ് മഹറൂഫ് ടിക്കറ്റ് പരിശോധനയ്ക്കായി നൽകിയത്. ഈ സമയം പിഎൻആർ നമ്പറിൽ കൃത്രിമം ബോധ്യമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.
അബുദാബിയിലേക്ക് കാമുകിയെ യാത്രയാക്കാനെത്തിയപ്പോഴാണ് മഹറൂഫ് വ്യാജ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. വിമാനത്താവളത്തിലെ സിഐഎസ്എഫാണ് ടിക്കറ്റ് വ്യാജമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താറില്ല. ടിക്കറ്റും പിഎൻആർ നമ്പറും പരിശോധിച്ച് സിഐഎസ്എഫുകാർ യാത്രക്കാരെ കടത്തിവിടും. അകത്തുള്ള രണ്ടാമത്തെ കവാടത്തിലാണ് സൂക്ഷ്മ പരിശോധന. കാമുകി ആദ്യം പരിശോധന പൂർത്തിയാക്കി അകത്തുകടന്ന ശേഷമാണ് മഹറൂഫ് ടിക്കറ്റ് പരിശോധനയ്ക്കായി നൽകിയത്. ഈ സമയം പിഎൻആർ നമ്പറിൽ കൃത്രിമം ബോധ്യമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.