കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. കേസിലെ സൂത്രധാരനാണു ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം ശരിവച്ചാണു ഹൈക്കോടതിയുടെ തീരുമാനം. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവായ മൊബൈൽ ഫോണ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതു ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണിലെ വീഡിയോ റിക്കാർഡ് ചെയ്ത മെമ്മറി കാർഡ് യുവനടിയുടെ ജീവിതത്തിനുതന്നെ ഭീഷണിയാണ്. മാത്രമല്ല, വൻസ്വാധീനമുള്ള ദിലീപ് ജാമ്യത്തിലിറങ്ങിയാൽ കേസിലെ അന്വേഷണത്തെ അതു ദോഷകരമായി ബാധിക്കും.
വെറുമൊരു നായകനടൻ മാത്രമല്ല ഹർജിക്കാരൻ. സിനിമാ നിർമാതാവും വിതരണക്കാരനും തിയറ്റർ ഉടമയുമാണ് അദ്ദേഹം. സിനിമാമേഖലയിൽ വൻസ്വാധീനമുള്ള ദീലിപിനു സിനിമാ മേഖലയിലുള്ള സാക്ഷികളെയും മറ്റും സ്വാധീനിക്കാനാവും. ഇക്കാരണത്താൽ തന്നെ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
യുവനടിക്കെതിരേ പ്രതികാരത്തിനായി അഞ്ചു സ്ഥലങ്ങളിൽവച്ച് ഒന്നാംപ്രതിയുമായി ചേർന്നു ഹർജിക്കാരൻ ഗൂഢാലോചന നടത്തിയതിനു തെളിവു ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. വളരെ വലിയ പ്രതിഫലം വാഗ്ദാനം നൽകിയാണ് ഒന്നാംപ്രതിയെ ഉപയോഗിച്ചു കുറ്റകൃത്യം നടത്തിയത്. ഹോട്ടൽ രേഖകളും മൊബൈൽ ബില്ലുകളും ഇതു സംബന്ധിച്ച രേഖകളായി ലഭിച്ചിട്ടുണ്ട്.
മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും മറ്റു നിരവധി തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. ഒന്നാംപ്രതി ജയിലിൽനിന്നു ഫോണ് വിളിച്ചവർ ഹർജിക്കാരനുമായി ബന്ധമുള്ളവരാണെന്നു കണ്ടെത്താനായിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയും ദിലീപിന്റെ ഡ്രൈവറുമായ അപ്പുണ്ണിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
അന്വേഷണം പുരോഗതിയിലാണെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികാരത്തെത്തുടർന്ന് ഒരു സ്ത്രീക്കെതിരായി ഗുരുതര കുറ്റകൃത്യം നടത്തിയ പ്രതിക്കു ജാമ്യം നൽകരുതെന്ന പ്രോസിക്യുഷൻ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിശ്ചിതസമയത്തിനുശേഷം ഹർജിക്കാരനു വീണ്ടും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്.
കേസിലെ അറസ്റ്റിനു ശേഷം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞില്ലെങ്കിൽ ദിലീപിനു ജാമ്യം ലഭിക്കും.
കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവായ മൊബൈൽ ഫോണ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതു ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണിലെ വീഡിയോ റിക്കാർഡ് ചെയ്ത മെമ്മറി കാർഡ് യുവനടിയുടെ ജീവിതത്തിനുതന്നെ ഭീഷണിയാണ്. മാത്രമല്ല, വൻസ്വാധീനമുള്ള ദിലീപ് ജാമ്യത്തിലിറങ്ങിയാൽ കേസിലെ അന്വേഷണത്തെ അതു ദോഷകരമായി ബാധിക്കും.
വെറുമൊരു നായകനടൻ മാത്രമല്ല ഹർജിക്കാരൻ. സിനിമാ നിർമാതാവും വിതരണക്കാരനും തിയറ്റർ ഉടമയുമാണ് അദ്ദേഹം. സിനിമാമേഖലയിൽ വൻസ്വാധീനമുള്ള ദീലിപിനു സിനിമാ മേഖലയിലുള്ള സാക്ഷികളെയും മറ്റും സ്വാധീനിക്കാനാവും. ഇക്കാരണത്താൽ തന്നെ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
യുവനടിക്കെതിരേ പ്രതികാരത്തിനായി അഞ്ചു സ്ഥലങ്ങളിൽവച്ച് ഒന്നാംപ്രതിയുമായി ചേർന്നു ഹർജിക്കാരൻ ഗൂഢാലോചന നടത്തിയതിനു തെളിവു ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. വളരെ വലിയ പ്രതിഫലം വാഗ്ദാനം നൽകിയാണ് ഒന്നാംപ്രതിയെ ഉപയോഗിച്ചു കുറ്റകൃത്യം നടത്തിയത്. ഹോട്ടൽ രേഖകളും മൊബൈൽ ബില്ലുകളും ഇതു സംബന്ധിച്ച രേഖകളായി ലഭിച്ചിട്ടുണ്ട്.
മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും മറ്റു നിരവധി തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. ഒന്നാംപ്രതി ജയിലിൽനിന്നു ഫോണ് വിളിച്ചവർ ഹർജിക്കാരനുമായി ബന്ധമുള്ളവരാണെന്നു കണ്ടെത്താനായിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയും ദിലീപിന്റെ ഡ്രൈവറുമായ അപ്പുണ്ണിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
അന്വേഷണം പുരോഗതിയിലാണെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികാരത്തെത്തുടർന്ന് ഒരു സ്ത്രീക്കെതിരായി ഗുരുതര കുറ്റകൃത്യം നടത്തിയ പ്രതിക്കു ജാമ്യം നൽകരുതെന്ന പ്രോസിക്യുഷൻ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിശ്ചിതസമയത്തിനുശേഷം ഹർജിക്കാരനു വീണ്ടും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്.
കേസിലെ അറസ്റ്റിനു ശേഷം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞില്ലെങ്കിൽ ദിലീപിനു ജാമ്യം ലഭിക്കും.