തളിപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമകൾ കോടികളുമായി മുങ്ങിയെന്ന് ആരോപണം. പണം നിക്ഷേപിച്ചവർക്കു മുന്നിൽ മറുപടി പറയാനാകാത്തതിനെ തുടർന്ന് സ്ഥാപനത്തിനുവേണ്ടി പണപ്പിരിവ് നടത്തിയ ഏജന്റുമാർ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ടയാളുടെ വീട് ഉപരോധിച്ചു.
കേരളത്തിൽ പലയിടങ്ങളിലും ശാഖകളുമായി പ്രവർത്തിച്ചു പോന്ന സിഗ്ടെക് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന സ്ഥാപന നടത്തിപ്പുകാരന്റെ വീടാണ് കോട്ടയം ജില്ലയിൽ നിന്നുള്ള അറുപതംഗ ഏജന്റുമാർ ഉപരോധിച്ചത്. കമ്പനി ഡയറക്ടര്‍മാരായ കമലാക്ഷന്‍, രാജീവ്, സന്ധ്യ രാജീവ്, വൃന്ദ രാജേഷ് എന്നിവര്‍ ഒളിവിലാണ്.
അഞ്ചു വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയായി തിരിച്ചു നൽകുമെന്ന വാഗാദനം നൽകിയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചു പോന്നതെന്ന് ഏജന്റുമാർ പറഞ്ഞു. ഇത്തരത്തിൽ 200 കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം ഉടമകൾ മുങ്ങിയെന്നാണ് ഇവർ പറയുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചാണ് നിക്ഷേപം സമാഹരിച്ചതെന്നും ഏജന്റുമാർ പറയുന്നു.
കമ്പനി ഡയറക്ടർമാർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറുപതു കേസുകളുണ്ട്. കോട്ടയത്ത് കമ്പനി അധികൃതരുടെ വീട്ടുപടിക്കൽ ഏജന്റുമാർ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ തളിപ്പറമ്പിൽ സ്ഥാപനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഏജന്റുമാർ ഇങ്ങോട്ടേക്കു വന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് നിര്‍ദ്ദേശിച്ചതു പ്രകാരം ഏജന്റുമാർ ഉപരോധം അവസാനിപ്പിച്ചു. പോലീസ് നടത്തിയ ചര്ച്ചയെതുടര്ന്നു പിന്നീട് ഇവർ കോട്ടയത്തേക്കു തിരിച്ചു പോയി. ഇതേസമയം, തളിപ്പറമ്പിലെ നിക്ഷേപകരും സ്ഥാപനത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും ശാഖകളുമായി പ്രവർത്തിച്ചു പോന്ന സിഗ്ടെക് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന സ്ഥാപന നടത്തിപ്പുകാരന്റെ വീടാണ് കോട്ടയം ജില്ലയിൽ നിന്നുള്ള അറുപതംഗ ഏജന്റുമാർ ഉപരോധിച്ചത്. കമ്പനി ഡയറക്ടര്‍മാരായ കമലാക്ഷന്‍, രാജീവ്, സന്ധ്യ രാജീവ്, വൃന്ദ രാജേഷ് എന്നിവര്‍ ഒളിവിലാണ്.
അഞ്ചു വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയായി തിരിച്ചു നൽകുമെന്ന വാഗാദനം നൽകിയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചു പോന്നതെന്ന് ഏജന്റുമാർ പറഞ്ഞു. ഇത്തരത്തിൽ 200 കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം ഉടമകൾ മുങ്ങിയെന്നാണ് ഇവർ പറയുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചാണ് നിക്ഷേപം സമാഹരിച്ചതെന്നും ഏജന്റുമാർ പറയുന്നു.
കമ്പനി ഡയറക്ടർമാർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറുപതു കേസുകളുണ്ട്. കോട്ടയത്ത് കമ്പനി അധികൃതരുടെ വീട്ടുപടിക്കൽ ഏജന്റുമാർ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ തളിപ്പറമ്പിൽ സ്ഥാപനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഏജന്റുമാർ ഇങ്ങോട്ടേക്കു വന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് നിര്‍ദ്ദേശിച്ചതു പ്രകാരം ഏജന്റുമാർ ഉപരോധം അവസാനിപ്പിച്ചു. പോലീസ് നടത്തിയ ചര്ച്ചയെതുടര്ന്നു പിന്നീട് ഇവർ കോട്ടയത്തേക്കു തിരിച്ചു പോയി. ഇതേസമയം, തളിപ്പറമ്പിലെ നിക്ഷേപകരും സ്ഥാപനത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്.