തിരുവനന്തപുരം: കോവളം എംഎൽഎ എം.വിൻസെന്റിനെതിരെയുള്ള സ്ത്രീപീഡനക്കേസിൽ കോണ്‍ഗ്രസിനുള്ളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ടിരിക്കെ കെപിസിസി നേതൃയോഗം ഇന്നു ചേരും.
ജയിലിലായ വിൻസന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം വനിതാ നേതാക്കളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും.
കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് അദ്ദേഹത്തെ തിടുക്കത്തിൽ മാറ്റിയതു ശരിയായില്ലെന്ന അഭിപ്രായവും കോണ്‍ഗ്രസിൽ ഉയർന്നിട്ടുണ്ട്.
ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തിൽ വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നാലും അതു പരിഗണിക്കപ്പെടാൻ ഇടയില്ല.
ഘടകകക്ഷിയായ ജെഡിയു മുന്നണി വിടുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയവും കെപിസിസി നേതൃയോഗം ചർച്ച ചെയ്യും. ഇതിനുശേഷം യുഡിഎഫ് യോഗവും ചേരും.
ജയിലിലായ വിൻസന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം വനിതാ നേതാക്കളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും.
കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് അദ്ദേഹത്തെ തിടുക്കത്തിൽ മാറ്റിയതു ശരിയായില്ലെന്ന അഭിപ്രായവും കോണ്‍ഗ്രസിൽ ഉയർന്നിട്ടുണ്ട്.
ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തിൽ വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നാലും അതു പരിഗണിക്കപ്പെടാൻ ഇടയില്ല.
ഘടകകക്ഷിയായ ജെഡിയു മുന്നണി വിടുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയവും കെപിസിസി നേതൃയോഗം ചർച്ച ചെയ്യും. ഇതിനുശേഷം യുഡിഎഫ് യോഗവും ചേരും.