കൊച്ചി: വിദേശത്തുനിന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസങ്ങൾ ഉയർത്തിയ സർക്കുലർ ഹൈക്കോടതി സ്റ്റേ ചെയ്തു. 48 മണിക്കൂർ മുന്പ് രേഖകൾ ഹാജരാക്കണമെന്നായിരുന്നു സർക്കുലർ. പുതിയ സർക്കുലർ പ്രകാരം മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയായിരുന്നു ഹാജരാക്കേണ്ടത്. ഇതിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.