കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്പിൽ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്പിൽ ഹാജരായാൽ 50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരത്തെ സൈബർ ക്രൈം സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സെൻകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിന് തന്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമാണ് താൻ നടത്തിയതെന്നും സെൻകുമാറിന്റെ ഹർജിയിൽ പറയുന്നു. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിലെ ഐസിസിന്റെ വളർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം പോലീസ് മേധാവി നടപടിയെടുക്കുമെന്ന പ്രത്യാശയും പങ്കുവെച്ചിരുന്നു. എന്നാൽ ഓണ്‍ലൈൻ മാധ്യമം ഇതിന്റെ എഡിറ്റ് ചെയ്ത രൂപമാണ് പ്രസിദ്ധീകരിച്ചത്.
മുസ്ലിം ജനസംഖ്യ വർധിക്കുന്നതു സംബന്ധിച്ച പരാമർശം നടത്തിയതാണ് മതസ്പർധ വളർത്തുന്ന പ്രസ്താവനയായി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2010 മുതൽ 2015 വരെയുള്ള കണക്കുകൾ കൈവശമുണ്ട്. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. ഡിജിപിയായിരിക്കെ, ചില ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അപമാനിക്കാനാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നും സൗഹൃദ സംഭാഷണം അഭിമുഖമെന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഒരു ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരത്തെ സൈബർ ക്രൈം സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സെൻകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിന് തന്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമാണ് താൻ നടത്തിയതെന്നും സെൻകുമാറിന്റെ ഹർജിയിൽ പറയുന്നു. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിലെ ഐസിസിന്റെ വളർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം പോലീസ് മേധാവി നടപടിയെടുക്കുമെന്ന പ്രത്യാശയും പങ്കുവെച്ചിരുന്നു. എന്നാൽ ഓണ്‍ലൈൻ മാധ്യമം ഇതിന്റെ എഡിറ്റ് ചെയ്ത രൂപമാണ് പ്രസിദ്ധീകരിച്ചത്.
മുസ്ലിം ജനസംഖ്യ വർധിക്കുന്നതു സംബന്ധിച്ച പരാമർശം നടത്തിയതാണ് മതസ്പർധ വളർത്തുന്ന പ്രസ്താവനയായി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2010 മുതൽ 2015 വരെയുള്ള കണക്കുകൾ കൈവശമുണ്ട്. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. ഡിജിപിയായിരിക്കെ, ചില ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അപമാനിക്കാനാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നും സൗഹൃദ സംഭാഷണം അഭിമുഖമെന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.