പുണ്യവഴിയേ - 4<യB>
കോട്ടയം: അൽഫോൻസാമ്മയുടെ സന്യാസ പരിശീലനകാലത്തെ നോവിസ് സിസ്റ്ററായിരുന്നു സിസ്റ്റർ ഉൗർസുല എഫ്സിസി. ഫാ. ളൂയിസിനൊപ്പം അൽഫോൻസാമ്മയെ ആത്മീയമായി വളർത്തിയ ഗുരുഭൂതയായിരുന്നു ഉൗർസുലാമ്മ എന്ന സിസ്റ്റർ മേരി ഉൗർസുല. ഭരണങ്ങാനം ക്ലാരമഠത്തിൽനിന്നു സിസ്റ്റർ ഉൗർസുലയും മഠത്തിലെ ഏതാനും കന്യാസ്ത്രീകളും മഠത്തിന്റെ മുൻ ചാപ്ലിൻ ഫാ. ചാക്കോ മുരിക്കനെ സന്ദർശിക്കാൻ മുട്ടുചിറയിലെത്തി. മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അക്കാലത്ത് ഫാ. മുരിക്കൻ.
ഉർസുലാമ്മയുമായുള്ള സംഭാഷണത്തിനിടയിൽ അന്നക്കുട്ടി എന്ന അൽഫോൻസായെ അവിടെ കാണാനിടയായി. നിങ്ങൾക്ക് അന്നക്കുട്ടിയെ വേണമോ എന്നു മുരിക്കനച്ചൻ ഉൗർസുലാമ്മയോടു ചോദിച്ചു.
നോട്ടത്തിൽതന്നെ അന്നക്കുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടു. അവളുടെ നിഷ്കളങ്കമായ മുഖവും പെരുമാറ്റവും ഉൗർസുലാമ്മയെയും മറ്റു സിസ്റ്റേഴ്സിനെയും ഏറെ ആകർഷിച്ചു. അന്നക്കുട്ടിയെ ഭരണങ്ങാനം ക്ലാരമഠത്തിലേക്കു ക്ഷണിച്ചുകൊണ്ടാണ് അവർ മുട്ടുചിറയിൽനിന്നു മടങ്ങിയത്.
ആത്മീയ പിതാവായിരുന്ന മുരിക്കനച്ചന്റെ അനുഗ്രഹാശിസുകളോടെ അന്നക്കുട്ടി 1927ലെ പന്തക്കുസ്താ ദിനത്തിൽ ഭരണങ്ങാനം ക്ലാരമഠത്തിലെത്തിച്ചേർന്നു. അൽഫോൻസാമ്മയുടെ പിതാവ് മുട്ടത്തുപാടത്ത് ജോസഫ് ഇളയ മകളെ ഉൗർസുലാമ്മയുടെ കൈയിൽ ഏൽപ്പിച്ചിട്ടു പറഞ്ഞു, അമ്മ ഇവൾക്ക് എന്നും ഒരമ്മയായിരിക്കണമെന്ന്. അന്നക്കുട്ടി ഇനി ഞങ്ങളുടെ കുഞ്ഞാണെന്നും അവളെ ഓർത്ത് ഇനി വിഷമിക്കേണ്ടെന്നുമായിരുന്നു ഉൗർസുലാമ്മയുടെ മറുപടി.
ചങ്ങനാശേരിയിൽ അന്നക്കുട്ടിയുടെ നൊവിഷ്യേറ്റിൽ ഗുരുനാഥനായി കർമലീത്താസഭയിലെ ഫാ. ളൂയിസ് പെരുമാലിലും നൊവീസ് മിസ്ട്രസായി സിസ്റ്റർ ഉൗർസുലാമ്മയുമാണു നിയമിതരായത്. അൽഫോൻസാമ്മയുടെയും അൽഫോൻസാമ്മയുടെ വീട്ടുകാരുടെയും സവിശേഷമായ സ്നേഹവിശ്വാസങ്ങൾ ഉൗർസുലാമ്മ നേരത്തേതന്നെ മനസിലാക്കിയിരുന്നു. സ്നേഹത്തോടെ അധീനരെ സന്യാസോചിതമായി നയിക്കാനും ഭരിക്കാനും വേണ്ട പക്വതയും വിവേകവും അറിവും ഹൃദയവിശാലതയും അവർക്കു കൈമുതലായിരുന്നു.
അൽഫോൻസാമ്മയുടെ നാമകരണ നടപടികളുടെ ഭാഗമായി 1951ൽ അൽഫോൻസാമ്മ മുറിയിൽ ഉപയോഗിച്ചിരുന്ന 70 സാധനങ്ങളുടെ പേരുവിവരങ്ങൾ അന്നത്തെ മഠം സുപ്പീരിയറായിരുന്ന ഉൗർസുലാമ്മയാണ് എഴുതി നൽകിയത്.
കോട്ടയം: അൽഫോൻസാമ്മയുടെ സന്യാസ പരിശീലനകാലത്തെ നോവിസ് സിസ്റ്ററായിരുന്നു സിസ്റ്റർ ഉൗർസുല എഫ്സിസി. ഫാ. ളൂയിസിനൊപ്പം അൽഫോൻസാമ്മയെ ആത്മീയമായി വളർത്തിയ ഗുരുഭൂതയായിരുന്നു ഉൗർസുലാമ്മ എന്ന സിസ്റ്റർ മേരി ഉൗർസുല. ഭരണങ്ങാനം ക്ലാരമഠത്തിൽനിന്നു സിസ്റ്റർ ഉൗർസുലയും മഠത്തിലെ ഏതാനും കന്യാസ്ത്രീകളും മഠത്തിന്റെ മുൻ ചാപ്ലിൻ ഫാ. ചാക്കോ മുരിക്കനെ സന്ദർശിക്കാൻ മുട്ടുചിറയിലെത്തി. മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അക്കാലത്ത് ഫാ. മുരിക്കൻ.
ഉർസുലാമ്മയുമായുള്ള സംഭാഷണത്തിനിടയിൽ അന്നക്കുട്ടി എന്ന അൽഫോൻസായെ അവിടെ കാണാനിടയായി. നിങ്ങൾക്ക് അന്നക്കുട്ടിയെ വേണമോ എന്നു മുരിക്കനച്ചൻ ഉൗർസുലാമ്മയോടു ചോദിച്ചു.
നോട്ടത്തിൽതന്നെ അന്നക്കുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടു. അവളുടെ നിഷ്കളങ്കമായ മുഖവും പെരുമാറ്റവും ഉൗർസുലാമ്മയെയും മറ്റു സിസ്റ്റേഴ്സിനെയും ഏറെ ആകർഷിച്ചു. അന്നക്കുട്ടിയെ ഭരണങ്ങാനം ക്ലാരമഠത്തിലേക്കു ക്ഷണിച്ചുകൊണ്ടാണ് അവർ മുട്ടുചിറയിൽനിന്നു മടങ്ങിയത്.
ആത്മീയ പിതാവായിരുന്ന മുരിക്കനച്ചന്റെ അനുഗ്രഹാശിസുകളോടെ അന്നക്കുട്ടി 1927ലെ പന്തക്കുസ്താ ദിനത്തിൽ ഭരണങ്ങാനം ക്ലാരമഠത്തിലെത്തിച്ചേർന്നു. അൽഫോൻസാമ്മയുടെ പിതാവ് മുട്ടത്തുപാടത്ത് ജോസഫ് ഇളയ മകളെ ഉൗർസുലാമ്മയുടെ കൈയിൽ ഏൽപ്പിച്ചിട്ടു പറഞ്ഞു, അമ്മ ഇവൾക്ക് എന്നും ഒരമ്മയായിരിക്കണമെന്ന്. അന്നക്കുട്ടി ഇനി ഞങ്ങളുടെ കുഞ്ഞാണെന്നും അവളെ ഓർത്ത് ഇനി വിഷമിക്കേണ്ടെന്നുമായിരുന്നു ഉൗർസുലാമ്മയുടെ മറുപടി.
ചങ്ങനാശേരിയിൽ അന്നക്കുട്ടിയുടെ നൊവിഷ്യേറ്റിൽ ഗുരുനാഥനായി കർമലീത്താസഭയിലെ ഫാ. ളൂയിസ് പെരുമാലിലും നൊവീസ് മിസ്ട്രസായി സിസ്റ്റർ ഉൗർസുലാമ്മയുമാണു നിയമിതരായത്. അൽഫോൻസാമ്മയുടെയും അൽഫോൻസാമ്മയുടെ വീട്ടുകാരുടെയും സവിശേഷമായ സ്നേഹവിശ്വാസങ്ങൾ ഉൗർസുലാമ്മ നേരത്തേതന്നെ മനസിലാക്കിയിരുന്നു. സ്നേഹത്തോടെ അധീനരെ സന്യാസോചിതമായി നയിക്കാനും ഭരിക്കാനും വേണ്ട പക്വതയും വിവേകവും അറിവും ഹൃദയവിശാലതയും അവർക്കു കൈമുതലായിരുന്നു.
അൽഫോൻസാമ്മയുടെ നാമകരണ നടപടികളുടെ ഭാഗമായി 1951ൽ അൽഫോൻസാമ്മ മുറിയിൽ ഉപയോഗിച്ചിരുന്ന 70 സാധനങ്ങളുടെ പേരുവിവരങ്ങൾ അന്നത്തെ മഠം സുപ്പീരിയറായിരുന്ന ഉൗർസുലാമ്മയാണ് എഴുതി നൽകിയത്.