കൊച്ചി: ഇന്നലെ അവർ കാക്കിയുടുപ്പിട്ടതു കാരുണ്യത്തിനായിരുന്നു. അവരുടെ ’ഓട്ടം’ മുഴുവൻ കാരുണ്യവഴികളിലൂടെയായിരുന്നു. ഇരുവൃക്കകളും തകരാറിലായ വീട്ടമ്മയുടെ ചികിത്സയ്ക്കു തുക സമാഹരിക്കാൻ ഒരു പകലിന്റെ അധ്വാനം മുഴുവൻ സമർപ്പിച്ച് ഓട്ടോ ഡ്രൈവർമാർ പ്രചോദനമായി.
എറണാകുളം ലിസി ആശുപത്രി ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളാണ് ഇന്നലെ കാരുണ്യവഴിയിൽ ഓട്ടോയാത്ര നടത്തിയത്. ഓട്ടോ, ടാക്സി തൊഴിലാളികളുടെ കൂട്ടായ്മയായ ‘സാരഥി’യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വൃക്കരോഗിയായ കാക്കനാട് സ്വദേശിനിയായ ഷൈല ജോസഫിന്റെ ചികിത്സയ്ക്കു പണം സമാഹരിക്കുന്നതിനാണ് കാരുണ്യയാത്ര നടത്തിയത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ ഓട്ടോറിക്ഷ ഓടിച്ചതിലൂടെ കിട്ടിയ പണം മുഴുവൻ ഇവർ ചികിത്സാസഹായനിധിയിലേക്കു മാറ്റിവച്ചു. കൂടാതെ സുമനസുകളേറെപ്പേർ കാരുണ്യയാത്രയ്ക്കു കൈത്താങ്ങാകാനെത്തി.രാവിലെ ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ കാരുണ്യയാത്ര ഉദ്ഘാടനം ചെയ്തു. വേദന അനുഭവിക്കുന്നവരുടെ ആവശ്യങ്ങളോടു കരുതലോടെ പ്രതികരിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരായ സഹോദരങ്ങളുടെ സംരംഭം സമൂഹത്തിനു മുഴുവൻ പ്രചോദനമാണെന്ന് ഫാ. വൈക്കത്തുപറന്പിൽ പറഞ്ഞു.ഓട്ടോ തൊഴിലാളികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും ക്രിയാത്മകമായ സാമൂഹ്യ ഇടപെടലുകൾക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംരംഭങ്ങൾ നടത്തിവരുന്നുണ്ടെന്നു ‘സാരഥി’ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്ത് പറഞ്ഞു.
എറണാകുളം ലിസി ആശുപത്രി ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളാണ് ഇന്നലെ കാരുണ്യവഴിയിൽ ഓട്ടോയാത്ര നടത്തിയത്. ഓട്ടോ, ടാക്സി തൊഴിലാളികളുടെ കൂട്ടായ്മയായ ‘സാരഥി’യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വൃക്കരോഗിയായ കാക്കനാട് സ്വദേശിനിയായ ഷൈല ജോസഫിന്റെ ചികിത്സയ്ക്കു പണം സമാഹരിക്കുന്നതിനാണ് കാരുണ്യയാത്ര നടത്തിയത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ ഓട്ടോറിക്ഷ ഓടിച്ചതിലൂടെ കിട്ടിയ പണം മുഴുവൻ ഇവർ ചികിത്സാസഹായനിധിയിലേക്കു മാറ്റിവച്ചു. കൂടാതെ സുമനസുകളേറെപ്പേർ കാരുണ്യയാത്രയ്ക്കു കൈത്താങ്ങാകാനെത്തി.രാവിലെ ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ കാരുണ്യയാത്ര ഉദ്ഘാടനം ചെയ്തു. വേദന അനുഭവിക്കുന്നവരുടെ ആവശ്യങ്ങളോടു കരുതലോടെ പ്രതികരിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരായ സഹോദരങ്ങളുടെ സംരംഭം സമൂഹത്തിനു മുഴുവൻ പ്രചോദനമാണെന്ന് ഫാ. വൈക്കത്തുപറന്പിൽ പറഞ്ഞു.ഓട്ടോ തൊഴിലാളികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും ക്രിയാത്മകമായ സാമൂഹ്യ ഇടപെടലുകൾക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംരംഭങ്ങൾ നടത്തിവരുന്നുണ്ടെന്നു ‘സാരഥി’ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്ത് പറഞ്ഞു.