പത്തനംതിട്ട: സംസ്ഥാനത്തെ ഏഴ് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥി പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടും സർക്കാർ ഇടപെടലുകളില്ല. ഒരു കോളജിൽ 50 സീറ്റുകളുടെ അധിക അനുമതിയും നിഷേധിച്ചു. അനുമതി പിൻവലിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ മേയ് 29നു പുറപ്പെടുവിച്ച ഉത്തരവിൽ ഇനിയും മാറ്റമുണ്ടായിട്ടില്ല. കോളജുകൾ നൽകിയ അപ്പീലുകൾ പരിഗണിക്കുന്നതിലേക്കു ഡോക്ടർമാരടങ്ങുന്ന സമിതിക്കു രൂപം നൽകിയിട്ടുണ്ടെങ്കിലും വിശദമായ പരിശോധനകൾക്കു കാലതാമസമെടുക്കും.
വർക്കല എസ്ആർ, പാലക്കാട് ചെർപ്പുളശേരി കേരള, തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സിയോൻ, വയനാട് ഡിഎം എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി കോളജിൽ അധികമായുണ്ടായിരുന്ന 50 സീറ്റുകളുടെ അനുമതിയും തടഞ്ഞിരിക്കുകയാണ്. ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷംതന്നെ വിദ്യാർഥി പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
അഖിലേന്ത്യ മെഡിക്കൽ കൗൺസിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ കാരണങ്ങൾ കണ്ടെത്തി കേരളത്തിലെ ആറു മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം തടഞ്ഞതോടെ 1,000ഓളം സീറ്റുകളാണു നഷ്ടപ്പെടുന്നത്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്പോൾ സംസ്ഥാന സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകുമായിരുന്നുവെന്നു മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഇതുണ്ടായിട്ടില്ല. സ്വാശ്രയ കോളജുകളിലേതടക്കം മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിയന്ത്രണത്തിലായതിനാൽ സീറ്റുകളുടെ കുറവ് വിദ്യാർഥികളുടെ മെഡിക്കൽ കോഴ്സ് പ്രവേശന സാധ്യതയെയാണ് ഇല്ലാതാക്കുന്നത്. ഓഗസ്റ്റ് 30നു മുന്പ് ഇക്കുറി പ്രവേശന നടപടി പൂർത്തീകരിക്കേണ്ടതുമുണ്ട്.
സ്വാശ്രയ കോളജുകളിലേക്കുള്ള അലോട്ട്മെന്റ് നടപടി ഓഗസ്റ്റ് 16നാണ് തുടങ്ങുന്നത്. ഇക്കാലയളവിൽ കോളജുകൾക്ക് അനുമതി ലഭ്യമായില്ലെങ്കിൽ വിദ്യാർഥി പ്രവേശനം തടസപ്പെടും.
30 നു മുന്പ് അനുമതിയുമായെത്തിയാൽ സ്പോട്ട് അലോട്ട്മെന്റിലൂടെ പ്രവേശനം നൽകാനാകുമെന്ന് അധികൃതർ പറയുന്നു. അനുമതി നിഷേധിക്കപ്പെട്ടവയിൽ ചില കോളജുകൾക്കു രണ്ടുവർഷത്തേക്കും മറ്റു ചിലതിന് ഒരു വർഷത്തേക്കുമാണു വിലക്കുള്ളത്.
വർക്കല എസ്ആർ, പാലക്കാട് ചെർപ്പുളശേരി കേരള, തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സിയോൻ, വയനാട് ഡിഎം എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി കോളജിൽ അധികമായുണ്ടായിരുന്ന 50 സീറ്റുകളുടെ അനുമതിയും തടഞ്ഞിരിക്കുകയാണ്. ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷംതന്നെ വിദ്യാർഥി പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
അഖിലേന്ത്യ മെഡിക്കൽ കൗൺസിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ കാരണങ്ങൾ കണ്ടെത്തി കേരളത്തിലെ ആറു മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം തടഞ്ഞതോടെ 1,000ഓളം സീറ്റുകളാണു നഷ്ടപ്പെടുന്നത്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്പോൾ സംസ്ഥാന സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകുമായിരുന്നുവെന്നു മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഇതുണ്ടായിട്ടില്ല. സ്വാശ്രയ കോളജുകളിലേതടക്കം മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിയന്ത്രണത്തിലായതിനാൽ സീറ്റുകളുടെ കുറവ് വിദ്യാർഥികളുടെ മെഡിക്കൽ കോഴ്സ് പ്രവേശന സാധ്യതയെയാണ് ഇല്ലാതാക്കുന്നത്. ഓഗസ്റ്റ് 30നു മുന്പ് ഇക്കുറി പ്രവേശന നടപടി പൂർത്തീകരിക്കേണ്ടതുമുണ്ട്.
സ്വാശ്രയ കോളജുകളിലേക്കുള്ള അലോട്ട്മെന്റ് നടപടി ഓഗസ്റ്റ് 16നാണ് തുടങ്ങുന്നത്. ഇക്കാലയളവിൽ കോളജുകൾക്ക് അനുമതി ലഭ്യമായില്ലെങ്കിൽ വിദ്യാർഥി പ്രവേശനം തടസപ്പെടും.
30 നു മുന്പ് അനുമതിയുമായെത്തിയാൽ സ്പോട്ട് അലോട്ട്മെന്റിലൂടെ പ്രവേശനം നൽകാനാകുമെന്ന് അധികൃതർ പറയുന്നു. അനുമതി നിഷേധിക്കപ്പെട്ടവയിൽ ചില കോളജുകൾക്കു രണ്ടുവർഷത്തേക്കും മറ്റു ചിലതിന് ഒരു വർഷത്തേക്കുമാണു വിലക്കുള്ളത്.