തിരുവനന്തപുരം: ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ കടുത്ത അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിച്ചതിന് പിന്നിലെ സർക്കാരിന്റെ കള്ളക്കളി പ്രവേശന പ്രക്രിയയുടെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മറനീക്കി പുറത്തു വരികയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അലോട്ട്മെന്റിനുശേഷം അവശേഷിക്കുന്ന സീറ്റുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും സ്പോട്ട് അഡ്മിഷനിലൂടെ തങ്ങൾ അതു നികത്തുമെന്നും മാനേജ്മെന്റുകൾ ഉന്നയിച്ചിരിക്കുന്ന വാദം ചാക്കിലെ പൂച്ചയെ പുറത്തുചാടിച്ചിരിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഫീസ് ഘടനയിൽ അഡ്മിഷൻ നടത്താൻ തയാറായെന്ന് സർക്കാർ പറയുന്നു. അപ്പോൾ ഏത് ഫീസാണ് ശരിയായുള്ളത്? പ്രതിപക്ഷത്തായിരിക്കുമ്പോൾ ഒന്നു പറയുകയും ഭരണത്തിലെത്തുമ്പോൾ കടകവിരുദ്ധമായി പ്രവർത്തിന്നതു രാഷ്ട്രീയ മാന്യതയ്ക്കു ചേർന്നതല്ലെന്നു ചെന്നിത്തല പറഞ്ഞു.
അലോട്ട്മെന്റിനുശേഷം അവശേഷിക്കുന്ന സീറ്റുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും സ്പോട്ട് അഡ്മിഷനിലൂടെ തങ്ങൾ അതു നികത്തുമെന്നും മാനേജ്മെന്റുകൾ ഉന്നയിച്ചിരിക്കുന്ന വാദം ചാക്കിലെ പൂച്ചയെ പുറത്തുചാടിച്ചിരിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഫീസ് ഘടനയിൽ അഡ്മിഷൻ നടത്താൻ തയാറായെന്ന് സർക്കാർ പറയുന്നു. അപ്പോൾ ഏത് ഫീസാണ് ശരിയായുള്ളത്? പ്രതിപക്ഷത്തായിരിക്കുമ്പോൾ ഒന്നു പറയുകയും ഭരണത്തിലെത്തുമ്പോൾ കടകവിരുദ്ധമായി പ്രവർത്തിന്നതു രാഷ്ട്രീയ മാന്യതയ്ക്കു ചേർന്നതല്ലെന്നു ചെന്നിത്തല പറഞ്ഞു.