കൊച്ചി: മലയാളത്തിലെ നടിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. നടിയുമായി അടുപ്പത്തിലായിരുന്നപ്പോൾ പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിച്ച തൃപ്പൂണിത്തുറ ഉദയംപേരൂർ എംഎൽഎ റോഡ് അംബേദ്കർ ജംഗ്ഷൻ സൗപർണിക പാർക്ക് വില്ല നമ്പർ ഏഴിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരണ്‍ കുമാർ (38) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രതിയെ ഇന്നു കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ നൽകുമെന്നു പോലീസ് അറിയിച്ചു.
ഒമ്പതു വർഷം മുമ്പു പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൾ വാട്സ് ആപ്പിലൂടെയും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെയാണ് നടി പരാതി നൽകിയത്. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാനായി ഇയാൾ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു സെന്‍ട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ പിടിയിലായത്. നടി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്താണു കിരണുമായി അടുപ്പത്തിലായത്. ആ സമയത്ത് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ വച്ച് നടിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയായിരുന്നു. 2008ൽ ഇയാൾ നടിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, കിരണ്‍ വിവാഹിതനാണെന്നു മനസിലാക്കിയതോടെ നടി ബന്ധം ഉപേക്ഷിച്ചു. ഇതോടെ കിരണ്‍ നടിയുടെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും ചെല്ലുകയും പല പ്രാവശ്യം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നടിയുടെ അമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും ചെയ്തു. ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നടി പരാതിപ്പെട്ടതിനെത്തുടർന്ന് ഇരു കൂട്ടരെയും പോലീസ് വിളിച്ചു വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടു. സിനിമയിൽ മികച്ച വേഷങ്ങളിലൂടെ നടി പ്രശസ്തയായതോടെയാണ് പഴയ ചിത്രങ്ങളിൽ ചിലത് ഇയാൾ സാമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ കിരണിന്റെ കൈവശം ഉണ്ടെന്നറിഞ്ഞ നടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഉദയംപേരൂരിലുള്ള താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സിനിമാ രംഗത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന കിരണ്‍കുമാർ ഇപ്പോൾ ഒരു സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനും ഉപദ്രവിച്ചതിനുമാണ് ഇപ്പോൾ കിരണിനെ അറസ്റ്റ് ചെയ്തത്. നടിയുടെ ചിത്രങ്ങൾ സാമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചവരേയും കേസിലേക്കു പ്രതി ചേർക്കുമെന്നു പോലീസ് അറിയിച്ചു.
എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിർദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, ഡിസിപി യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ സിഐ എ. അനന്തലാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സെൻട്രൽ എസ്ഐ ജോസഫ് സാജൻ, എഎസ്ഐ സതീഷ്, സിപിഒമാരായ മണി, ഷാജി, ഷമീർ, എബി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഒമ്പതു വർഷം മുമ്പു പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൾ വാട്സ് ആപ്പിലൂടെയും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെയാണ് നടി പരാതി നൽകിയത്. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാനായി ഇയാൾ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു സെന്‍ട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ പിടിയിലായത്. നടി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്താണു കിരണുമായി അടുപ്പത്തിലായത്. ആ സമയത്ത് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ വച്ച് നടിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയായിരുന്നു. 2008ൽ ഇയാൾ നടിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, കിരണ്‍ വിവാഹിതനാണെന്നു മനസിലാക്കിയതോടെ നടി ബന്ധം ഉപേക്ഷിച്ചു. ഇതോടെ കിരണ്‍ നടിയുടെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും ചെല്ലുകയും പല പ്രാവശ്യം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നടിയുടെ അമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും ചെയ്തു. ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നടി പരാതിപ്പെട്ടതിനെത്തുടർന്ന് ഇരു കൂട്ടരെയും പോലീസ് വിളിച്ചു വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടു. സിനിമയിൽ മികച്ച വേഷങ്ങളിലൂടെ നടി പ്രശസ്തയായതോടെയാണ് പഴയ ചിത്രങ്ങളിൽ ചിലത് ഇയാൾ സാമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ കിരണിന്റെ കൈവശം ഉണ്ടെന്നറിഞ്ഞ നടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഉദയംപേരൂരിലുള്ള താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സിനിമാ രംഗത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന കിരണ്‍കുമാർ ഇപ്പോൾ ഒരു സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനും ഉപദ്രവിച്ചതിനുമാണ് ഇപ്പോൾ കിരണിനെ അറസ്റ്റ് ചെയ്തത്. നടിയുടെ ചിത്രങ്ങൾ സാമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചവരേയും കേസിലേക്കു പ്രതി ചേർക്കുമെന്നു പോലീസ് അറിയിച്ചു.
എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിർദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, ഡിസിപി യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ സിഐ എ. അനന്തലാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സെൻട്രൽ എസ്ഐ ജോസഫ് സാജൻ, എഎസ്ഐ സതീഷ്, സിപിഒമാരായ മണി, ഷാജി, ഷമീർ, എബി എന്നിവർ സംഘത്തിലുണ്ടായിരുന്നു.