കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ചോർന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ.
പാർട്ടി വളരെ രഹസ്യമായി നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളത്തിൽ മൂന്നു നേതാക്കൾക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പാർട്ടി കോർ കമ്മിറ്റി പോലും ചർച്ച ചെയ്യാതിരുന്ന വിഷയം ചോർന്നത് ഗുരുതര വീഴ്ചയായി കാണേണ്ടതുണ്ട്. ഗ്രൂപ്പ് പോരിന്റെ ഫലമായിട്ടായാലും ഇത്തരം പ്രവർത്തനങ്ങൾ കേഡർ സ്വഭാവമുള്ള പാർട്ടിക്കു വിരുദ്ധമാണെന്നും മുകുന്ദൻ ‘ദീപിക’യോടു പറഞ്ഞു.
കോഴ വിവാദവുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനു മുമ്പു പാർട്ടിയുടെ രഹസ്യവിവരം ചോർത്തിയവർക്കെതിരേയാണു നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹോട്ടലിലെ കംപ്യൂട്ടറിൽ നിന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇ-മെയിൽ വഴി പുറം ലോകത്ത് എത്തുന്നത്. ഇത്തരം നടപടികൾ പാർട്ടിയിൽ തുടരാൻ പാടില്ല. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കാൻ കേരള ഘടകത്തിനു സാധിക്കുന്നില്ലെങ്കിൽ അത് കേന്ദ്ര നേതൃത്വം ചെയ്യണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.
മുഖം രക്ഷിക്കാനുള്ള താത്കാലിക നടപടി ആകരുത്. നേതൃത്വം കൂടിയാലോചന നടത്തിയാൽ തീരാത്ത പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് കോഴയ്ക്കു പുറമേ പാർട്ടിക്കെതിരേ വരുന്ന ആരോപണങ്ങളും പാർട്ടി അന്വേഷിക്കണം. ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ നടപടി കൈക്കൊള്ളണം. ബിജെപിയുടെ കേഡർ സ്വഭാവം നഷ്ടപ്പെടാതെ നോക്കേണ്ടതു പാർട്ടിയുടെ ആവശ്യമാണ്. ഇത് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുന്നതാണ് ഒാരോ പ്രവർത്തകന്റെയും കടമ. അഴിമതിയും കോഴ ആരോപണങ്ങളും നേരിടുന്ന സംസ്ഥാന ഘടകത്തിൽ പുനഃസംഘടനയല്ല പുനഃക്രമീകരണമാണു വേണ്ടതെന്നും മുകുന്ദൻ പറഞ്ഞു.
പാർട്ടി വളരെ രഹസ്യമായി നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളത്തിൽ മൂന്നു നേതാക്കൾക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പാർട്ടി കോർ കമ്മിറ്റി പോലും ചർച്ച ചെയ്യാതിരുന്ന വിഷയം ചോർന്നത് ഗുരുതര വീഴ്ചയായി കാണേണ്ടതുണ്ട്. ഗ്രൂപ്പ് പോരിന്റെ ഫലമായിട്ടായാലും ഇത്തരം പ്രവർത്തനങ്ങൾ കേഡർ സ്വഭാവമുള്ള പാർട്ടിക്കു വിരുദ്ധമാണെന്നും മുകുന്ദൻ ‘ദീപിക’യോടു പറഞ്ഞു.
കോഴ വിവാദവുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനു മുമ്പു പാർട്ടിയുടെ രഹസ്യവിവരം ചോർത്തിയവർക്കെതിരേയാണു നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹോട്ടലിലെ കംപ്യൂട്ടറിൽ നിന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇ-മെയിൽ വഴി പുറം ലോകത്ത് എത്തുന്നത്. ഇത്തരം നടപടികൾ പാർട്ടിയിൽ തുടരാൻ പാടില്ല. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കാൻ കേരള ഘടകത്തിനു സാധിക്കുന്നില്ലെങ്കിൽ അത് കേന്ദ്ര നേതൃത്വം ചെയ്യണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.
മുഖം രക്ഷിക്കാനുള്ള താത്കാലിക നടപടി ആകരുത്. നേതൃത്വം കൂടിയാലോചന നടത്തിയാൽ തീരാത്ത പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് കോഴയ്ക്കു പുറമേ പാർട്ടിക്കെതിരേ വരുന്ന ആരോപണങ്ങളും പാർട്ടി അന്വേഷിക്കണം. ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ നടപടി കൈക്കൊള്ളണം. ബിജെപിയുടെ കേഡർ സ്വഭാവം നഷ്ടപ്പെടാതെ നോക്കേണ്ടതു പാർട്ടിയുടെ ആവശ്യമാണ്. ഇത് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുന്നതാണ് ഒാരോ പ്രവർത്തകന്റെയും കടമ. അഴിമതിയും കോഴ ആരോപണങ്ങളും നേരിടുന്ന സംസ്ഥാന ഘടകത്തിൽ പുനഃസംഘടനയല്ല പുനഃക്രമീകരണമാണു വേണ്ടതെന്നും മുകുന്ദൻ പറഞ്ഞു.