വിഴിഞ്ഞം: കോവളം എംഎൽഎ എം. വിൻസെന്റ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര വനിതാ സെൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം അവരുടെ വസതിയിലെത്തിയാണു മൊഴിയെടുത്തത്.
എംഎൽഎ ശല്യപ്പെടുത്തുന്നുവെന്ന വിവരം എപ്പോഴാണ് അറിഞ്ഞതെന്നും ഈ സംഭവം ആർക്കെല്ലാം അറിയാമായിരുന്നുവെന്നും പോലീസ് സംഘം ചോദിച്ചു. പരാതിക്കാരി പത്തു വർഷത്തിലേറെയായി മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് തെരക്കി. പരാതിക്കാരിയുടെ ഭാഗത്തുനിന്നു സമാനമായ കേസുകൾ മുമ്പ് ഉണ്ടായോ എന്നും അന്വേഷണസംഘം ചോദിച്ചു.
സിപിഎം അനുഭാവിയായ സഹോദരനാണു കേസ് ചമച്ചതെന്നും പിന്നിൽ ശക്തമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു കരുതുന്നതായും പോലീസ് ആരുടെയും ചട്ടുകമാകാതെ ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും നിരപരാധികളെ ശിക്ഷിക്കരുതെന്നും മൊഴി നല്കിയ ശേഷം പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പോലീസ് മൊഴിയെടുക്കാനെത്തിയതറിഞ്ഞ് ഒട്ടേറെപ്പേർ ഇവരുടെ വസതിയിൽ തടിച്ചുകൂടി. കോൺഗ്രസ് പ്രാദേശിക നേതാക്കളുമെത്തി. അധികാരം ഉപയോഗിച്ചു ഭരണകക്ഷിയായ സിപിഎം നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് എംഎൽഎയുടെ അറസ്റ്റെന്നു കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ചു തോജോവധം ചെയ്യാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്നും പോലീസ് അതിന് ഒത്താശ ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
എംഎൽഎ ശല്യപ്പെടുത്തുന്നുവെന്ന വിവരം എപ്പോഴാണ് അറിഞ്ഞതെന്നും ഈ സംഭവം ആർക്കെല്ലാം അറിയാമായിരുന്നുവെന്നും പോലീസ് സംഘം ചോദിച്ചു. പരാതിക്കാരി പത്തു വർഷത്തിലേറെയായി മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് തെരക്കി. പരാതിക്കാരിയുടെ ഭാഗത്തുനിന്നു സമാനമായ കേസുകൾ മുമ്പ് ഉണ്ടായോ എന്നും അന്വേഷണസംഘം ചോദിച്ചു.
സിപിഎം അനുഭാവിയായ സഹോദരനാണു കേസ് ചമച്ചതെന്നും പിന്നിൽ ശക്തമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു കരുതുന്നതായും പോലീസ് ആരുടെയും ചട്ടുകമാകാതെ ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും നിരപരാധികളെ ശിക്ഷിക്കരുതെന്നും മൊഴി നല്കിയ ശേഷം പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പോലീസ് മൊഴിയെടുക്കാനെത്തിയതറിഞ്ഞ് ഒട്ടേറെപ്പേർ ഇവരുടെ വസതിയിൽ തടിച്ചുകൂടി. കോൺഗ്രസ് പ്രാദേശിക നേതാക്കളുമെത്തി. അധികാരം ഉപയോഗിച്ചു ഭരണകക്ഷിയായ സിപിഎം നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് എംഎൽഎയുടെ അറസ്റ്റെന്നു കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ചു തോജോവധം ചെയ്യാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്നും പോലീസ് അതിന് ഒത്താശ ചെയ്യുന്നുവെന്നും അവർ പറഞ്ഞു.