പരപ്പനങ്ങാടി: മാംസവ്യാപാരിയുടെ ഭാര്യ അറവുശാലയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നജ്മുദീന്റെ ഭാര്യയും കോഴിക്കോട് നരിക്കുനി കുട്ടാംപൊയിൽ ലക്ഷംവീട്ടിലെ പരേതനായ റഹീമിന്റെ മകളുമായ റഹീനയെ(30)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നജ്മുദ്ദീനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. മാംസവ്യാപാരിയായ നജ്മുദീന്റെ അഞ്ചപ്പുര പഴയമാർക്കറ്റിലെ അറവുശാലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ നാലോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ രണ്ടോടെ നജ്മുദീൻ അറവുശാലയിൽ സഹായിക്കാനാണെന്നു പറഞ്ഞു ഭാര്യയെ പരപ്പനങ്ങാടി പരപ്പിൽറോഡിലെ വാടകവീട്ടിൽ നിന്നു വിളിച്ചു കൊണ്ടുവന്നതായി പറയപ്പെടുന്നു. ജനസഞ്ചാരം കുറഞ്ഞ ഉൾപ്രദേശത്തെ റോഡിലാണ് അറവുശാല. അതിനാൽ തൊഴിലാളികൾ കടയിലെത്തിയപ്പോൾ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്.
നജ്മുദീനു രണ്ട് ഭാര്യമാരുണ്ട് . റഹീന ആദ്യഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്നു പോലീസ് സംശയിക്കുന്നു. നജ്മുദീൻ സ്വന്തം ബൈക്കിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.പതിമൂന്നു വയസുള്ള നാജിയ ഫർഹാനയും എട്ടു വയസുള്ള നജീബും റഹീനയുടെ മക്കളാണ്. അമ്മ: സുബൈദ. സഹോദരി: റിസാന.
ഞായറാഴ്ച പുലർച്ചെ നാലോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ രണ്ടോടെ നജ്മുദീൻ അറവുശാലയിൽ സഹായിക്കാനാണെന്നു പറഞ്ഞു ഭാര്യയെ പരപ്പനങ്ങാടി പരപ്പിൽറോഡിലെ വാടകവീട്ടിൽ നിന്നു വിളിച്ചു കൊണ്ടുവന്നതായി പറയപ്പെടുന്നു. ജനസഞ്ചാരം കുറഞ്ഞ ഉൾപ്രദേശത്തെ റോഡിലാണ് അറവുശാല. അതിനാൽ തൊഴിലാളികൾ കടയിലെത്തിയപ്പോൾ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്.
നജ്മുദീനു രണ്ട് ഭാര്യമാരുണ്ട് . റഹീന ആദ്യഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്നു പോലീസ് സംശയിക്കുന്നു. നജ്മുദീൻ സ്വന്തം ബൈക്കിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.പതിമൂന്നു വയസുള്ള നാജിയ ഫർഹാനയും എട്ടു വയസുള്ള നജീബും റഹീനയുടെ മക്കളാണ്. അമ്മ: സുബൈദ. സഹോദരി: റിസാന.