കോഴിക്കോട്: മലമ്പനി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഒരേ പ്രദേശത്ത് രണ്ട് പേർക്ക് പനി സ്ഥിരീകരിച്ചത് ആശങ്കാജനകമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത.
മലമ്പനി സ്ഥിരീകരിച്ച കോഴിക്കോട് വെള്ളയിൽ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ നിന്ന് മലമ്പനി പൂർണമായും നിർമാർജനം ചെയ്തതായിരുന്നു. കേരളത്തിന് പുറത്തു പോയി വന്നവരിലാണ് മലമ്പനി വീണ്ടും കണ്ടിരുന്നത്. എന്നാൽ വെള്ളയിൽ പ്രദേശത്ത് മലമ്പനി ബാധിച്ചവരാരും ജില്ലവിട്ട് പുറത്ത് പോയിട്ടില്ല. അതിനാൽ മലമ്പനി പരത്തുന്ന കൊതുകുകൾ പ്രദേശത്ത് ഉണ്ടാകുമെന്നത് ആശങ്കാജനകമാണെന്ന് ഡയറക്ടർ പറഞ്ഞു. ചൊവ്വാഴ്ച്ച ജില്ലയിൽ പൊതുസർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ശുദ്ധജലത്തിലെ കൊതുകിനെ നശിപ്പിക്കാൻ ആരോഗ്യവകുപ്പ് ഗപ്പി മീനുകളെ വിതരണം ചെയ്തിരുന്നു. എന്നാൽ ഗപ്പികളെ നശിപ്പിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ആഫ്രിക്കൻ മുഷികളെ പ്രദേശത്തെ ചില കിണറുകളിൽ കണ്ടെത്തി. മലമ്പനി പരത്തുന്ന കൊതുകുകൾ ശുദ്ധജലത്തിൽ ജീവിക്കുന്നതുകൊണ്ട് വാട്ടർ ടാങ്കുകളും കിണറുകളും വലയിട്ട് മൂടണമെന്നും ശുദ്ധജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ശുചീകരിക്കണമെന്നും അവർ വിശദീകരിച്ചു.
മലമ്പനി സ്ഥിരീകരിച്ച കോഴിക്കോട് വെള്ളയിൽ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ നിന്ന് മലമ്പനി പൂർണമായും നിർമാർജനം ചെയ്തതായിരുന്നു. കേരളത്തിന് പുറത്തു പോയി വന്നവരിലാണ് മലമ്പനി വീണ്ടും കണ്ടിരുന്നത്. എന്നാൽ വെള്ളയിൽ പ്രദേശത്ത് മലമ്പനി ബാധിച്ചവരാരും ജില്ലവിട്ട് പുറത്ത് പോയിട്ടില്ല. അതിനാൽ മലമ്പനി പരത്തുന്ന കൊതുകുകൾ പ്രദേശത്ത് ഉണ്ടാകുമെന്നത് ആശങ്കാജനകമാണെന്ന് ഡയറക്ടർ പറഞ്ഞു. ചൊവ്വാഴ്ച്ച ജില്ലയിൽ പൊതുസർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ശുദ്ധജലത്തിലെ കൊതുകിനെ നശിപ്പിക്കാൻ ആരോഗ്യവകുപ്പ് ഗപ്പി മീനുകളെ വിതരണം ചെയ്തിരുന്നു. എന്നാൽ ഗപ്പികളെ നശിപ്പിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ആഫ്രിക്കൻ മുഷികളെ പ്രദേശത്തെ ചില കിണറുകളിൽ കണ്ടെത്തി. മലമ്പനി പരത്തുന്ന കൊതുകുകൾ ശുദ്ധജലത്തിൽ ജീവിക്കുന്നതുകൊണ്ട് വാട്ടർ ടാങ്കുകളും കിണറുകളും വലയിട്ട് മൂടണമെന്നും ശുദ്ധജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ശുചീകരിക്കണമെന്നും അവർ വിശദീകരിച്ചു.