വേങ്ങര: ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു. ഉൗരകം കോട്ടുമല പാലക്കത്തൊടി സൈതലവിയുടെ മകൻ സജീർ (17) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സൽമാൻ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഏഴിന് കോട്ടുമലയിൽ നിന്ന് പാണക്കാട് വ്യവസായ കേന്ദ്രത്തോട് ചേർന്നുള്ള ഗ്രൗണ്ടിലേക്ക് ഫുട്ബോൾ കളിക്കാനായി ബൈക്കിൽ പോവുന്പോഴാണ് എതിരെ വന്ന ടിപ്പർ ലോറിയിൽ ബൈക്കിടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സജീർ തൽക്ഷണം മരിച്ചു. ഉൗരകം നാഷണൽ ഹയർ സെക്കൻഡറിയിലെ പ്ലസ്വണ് വിദ്യാർഥിയാണ് സജീർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സമദ്, സുബൈർ, ഖൈറുന്നീസ, ഷാഹിദ. മൃതദേഹം മലപ്പുറം ഗവ.ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കോട്ടുമല ജുമാമസ്ജിദിൽ കബറടക്കി.
ഇന്നലെ പുലർച്ചെ ഏഴിന് കോട്ടുമലയിൽ നിന്ന് പാണക്കാട് വ്യവസായ കേന്ദ്രത്തോട് ചേർന്നുള്ള ഗ്രൗണ്ടിലേക്ക് ഫുട്ബോൾ കളിക്കാനായി ബൈക്കിൽ പോവുന്പോഴാണ് എതിരെ വന്ന ടിപ്പർ ലോറിയിൽ ബൈക്കിടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സജീർ തൽക്ഷണം മരിച്ചു. ഉൗരകം നാഷണൽ ഹയർ സെക്കൻഡറിയിലെ പ്ലസ്വണ് വിദ്യാർഥിയാണ് സജീർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സമദ്, സുബൈർ, ഖൈറുന്നീസ, ഷാഹിദ. മൃതദേഹം മലപ്പുറം ഗവ.ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കോട്ടുമല ജുമാമസ്ജിദിൽ കബറടക്കി.