കൊച്ചി: ആറു വർഷം മുമ്പു പ്രമുഖ മലയാളനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പോലീസ് കണ്ടെടുത്തു. തമിഴ്നാട്ടിലേക്കു കടത്തിയെന്നു പ്രതികൾ മൊഴി നൽകിയ വാഹനം അന്വേഷണ സംഘം കൊച്ചി നഗരപ്രാന്തത്തിലുള്ള പനങ്ങാടുനിന്നാണു കണ്ടെത്തിയത്. പനങ്ങാട് മാടവന സ്വദേശിയാണു നിലവിൽ ഈ വാഹനത്തിന്റെ ഉടമയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണു വാഹനം സംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടുപോകാനായി കാക്കനാട് സ്വദേശിയുടെ ടെന്പോ ട്രാവലർ പ്രതികൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. സംഭവത്തിനുശേഷം വാഹനം തിരികെ ഏൽപിച്ചു. വാഹനമുടമ പിന്നീടു മാടവന സ്വദേശിക്ക് ഇതു വിൽക്കുകയായിരുന്നു. എറണാകുളത്ത് ടാക്സി സർവീസ് നടത്തി വരികയായിരുന്നു നിലവിൽ ടെമ്പോ ട്രാവലർ.
കെഎൽ ബിജെ-6566 എന്ന നമ്പറിലുള്ള വാഹനം എൻ.എസ്. രഹീസ് എന്നയാളുടെ പേരിൽ തൃപ്പൂണിത്തുറ സബ് ആർടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇയാൾക്കു സംഭവവുമായി ഒരു ബന്ധവുമില്ലെന്നു സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.
അറസ്റ്റിലായപ്പോൾ മുതൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തമിഴ്നാട്ടിലേക്കു കടത്തിയെന്നാണു പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ അപേക്ഷ കൊടുത്തപ്പോൾ കൃത്യത്തിന് ഉപയോഗിച്ച വാഹനം തമിഴ്നാട്ടിൽനിന്നു കണ്ടെത്തണമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണത്തിനൊടുവിൽ വാഹനം ജില്ലയിൽനിന്നുതന്നെ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ വാഹനം ലഭിച്ച പനങ്ങാട് എത്തിച്ചു തെളിവെടുപ്പു നടത്തി. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ മുഖ്യപ്രതി കൂടിയാണു പൾസർ സുനി എന്നതിനാൽ ഇയാൾ ഏതെങ്കിലും ക്വട്ടേഷനുമായി ബന്ധപ്പെട്ടിട്ടാണോ ആറു വർഷം മുമ്പു നടിയെ തട്ടിക്കൊണ്ടുപോയതെന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പണത്തിനു വേണ്ടി മാത്രമാണു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണു സുനി മൊഴി നൽകിയിരിക്കുന്നത്. എന്നാലിതു പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയ നടിയുടെ കൂടെ എത്തുമെന്ന് അറിയിച്ചിരുന്ന യുവനടി എത്താതിരുന്നതു മൂലം ആളുമാറിയാണ് അന്നു പ്രതികൾ മുതിർന്നനടിയെ തട്ടിക്കൊണ്ടുപോയതെന്നാണു പറയുന്നത്. പ്രമുഖ സംവിധായകന്റ ഭാര്യയാണ് ഈ നടി. ഇവരോടു വൈരാഗ്യമുള്ള ആരെങ്കിലും സുനിക്കും സംഘത്തിനും ക്വട്ടേഷൻ നൽകിയതാണോയെന്നാണു പോലീസ് സംശയം.
സുനിയെയും മറ്റു നാലു പ്രതികളെയും കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുള്ള വിശ്വാസത്തിലാണ് പോലീസ്. ഇന്നലെ സുനി, വാഹനത്തിന്റെ ഡ്രൈവർ സുനീഷ് എന്നിവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. പനങ്ങാട് കൂടാതെ നടിയെ പ്രതികൾ ഇറക്കി വിട്ട കുന്പളത്തെ റമ്ദ റിസോർട്ട്, കൃത്യത്തിനുശേഷം പ്രതികൾ ഭക്ഷണം കഴിച്ച വൈറ്റിലയ്ക്കു സമീപമുള്ള തട്ടുകട, നടി രാത്രി തങ്ങിയ ഹോട്ടൽ എന്നിവിടങ്ങളിലാണ് തെളിവെടുത്തത്. കേസിൽ അഞ്ചു പ്രതികളാണു നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.
2011 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ സുനിയുടെ നിർദേശപ്രകാരം മറ്റു പ്രതികൾ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴി മാറിപോകുന്നതിൽ സംശയം തോന്നി സിനിമയുടെ നിർമാതാവിനെയും ഭർത്താവിനെയും നടി ഫോണിൽവിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടർന്നു പ്രതികൾ ഇവരെ കുമ്പളത്തുള്ള ഹോട്ടലിൽ എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണു വാഹനം സംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടുപോകാനായി കാക്കനാട് സ്വദേശിയുടെ ടെന്പോ ട്രാവലർ പ്രതികൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. സംഭവത്തിനുശേഷം വാഹനം തിരികെ ഏൽപിച്ചു. വാഹനമുടമ പിന്നീടു മാടവന സ്വദേശിക്ക് ഇതു വിൽക്കുകയായിരുന്നു. എറണാകുളത്ത് ടാക്സി സർവീസ് നടത്തി വരികയായിരുന്നു നിലവിൽ ടെമ്പോ ട്രാവലർ.
കെഎൽ ബിജെ-6566 എന്ന നമ്പറിലുള്ള വാഹനം എൻ.എസ്. രഹീസ് എന്നയാളുടെ പേരിൽ തൃപ്പൂണിത്തുറ സബ് ആർടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇയാൾക്കു സംഭവവുമായി ഒരു ബന്ധവുമില്ലെന്നു സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.
അറസ്റ്റിലായപ്പോൾ മുതൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തമിഴ്നാട്ടിലേക്കു കടത്തിയെന്നാണു പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ അപേക്ഷ കൊടുത്തപ്പോൾ കൃത്യത്തിന് ഉപയോഗിച്ച വാഹനം തമിഴ്നാട്ടിൽനിന്നു കണ്ടെത്തണമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണത്തിനൊടുവിൽ വാഹനം ജില്ലയിൽനിന്നുതന്നെ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ വാഹനം ലഭിച്ച പനങ്ങാട് എത്തിച്ചു തെളിവെടുപ്പു നടത്തി. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നടൻ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ മുഖ്യപ്രതി കൂടിയാണു പൾസർ സുനി എന്നതിനാൽ ഇയാൾ ഏതെങ്കിലും ക്വട്ടേഷനുമായി ബന്ധപ്പെട്ടിട്ടാണോ ആറു വർഷം മുമ്പു നടിയെ തട്ടിക്കൊണ്ടുപോയതെന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പണത്തിനു വേണ്ടി മാത്രമാണു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണു സുനി മൊഴി നൽകിയിരിക്കുന്നത്. എന്നാലിതു പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയ നടിയുടെ കൂടെ എത്തുമെന്ന് അറിയിച്ചിരുന്ന യുവനടി എത്താതിരുന്നതു മൂലം ആളുമാറിയാണ് അന്നു പ്രതികൾ മുതിർന്നനടിയെ തട്ടിക്കൊണ്ടുപോയതെന്നാണു പറയുന്നത്. പ്രമുഖ സംവിധായകന്റ ഭാര്യയാണ് ഈ നടി. ഇവരോടു വൈരാഗ്യമുള്ള ആരെങ്കിലും സുനിക്കും സംഘത്തിനും ക്വട്ടേഷൻ നൽകിയതാണോയെന്നാണു പോലീസ് സംശയം.
സുനിയെയും മറ്റു നാലു പ്രതികളെയും കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുള്ള വിശ്വാസത്തിലാണ് പോലീസ്. ഇന്നലെ സുനി, വാഹനത്തിന്റെ ഡ്രൈവർ സുനീഷ് എന്നിവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. പനങ്ങാട് കൂടാതെ നടിയെ പ്രതികൾ ഇറക്കി വിട്ട കുന്പളത്തെ റമ്ദ റിസോർട്ട്, കൃത്യത്തിനുശേഷം പ്രതികൾ ഭക്ഷണം കഴിച്ച വൈറ്റിലയ്ക്കു സമീപമുള്ള തട്ടുകട, നടി രാത്രി തങ്ങിയ ഹോട്ടൽ എന്നിവിടങ്ങളിലാണ് തെളിവെടുത്തത്. കേസിൽ അഞ്ചു പ്രതികളാണു നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.
2011 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ സുനിയുടെ നിർദേശപ്രകാരം മറ്റു പ്രതികൾ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴി മാറിപോകുന്നതിൽ സംശയം തോന്നി സിനിമയുടെ നിർമാതാവിനെയും ഭർത്താവിനെയും നടി ഫോണിൽവിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടർന്നു പ്രതികൾ ഇവരെ കുമ്പളത്തുള്ള ഹോട്ടലിൽ എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.