കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി ബിജെപി നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നതു സംബന്ധിച്ച അന്വേഷണറിപ്പോർട്ട് ശരിവച്ച് പാർട്ടി മുഖപത്രമായ ജന്മഭൂമി. മറുപുറം എന്ന പംക്തിയിലാണ് പാർട്ടിയിലെ വിഭാഗീയതയും അതോടൊപ്പം അന്വേഷണ റിപ്പോർട്ട് വെളിച്ചത്തായതിലുള്ള കടുത്ത അമർഷവും മറനീക്കി പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തായെങ്കിലും പ്രതികരിക്കാൻ തയാറാകാതിരുന്ന പത്രം, കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ മുഖം രക്ഷിക്കാനുള്ള വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന പാർട്ടി നേതൃത്വത്തിൽ കാര്യമായ ഉടച്ചുവാർക്കലുകൾ ഉണ്ടാകുമെന്ന പരോക്ഷമായ സൂചന ലേഖകൻ നൽകുന്നുണ്ട്. കോടികളുടെ കോഴയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് കമ്മീഷൻ അംഗം ആർ.എസ്. വിനോദിനെ പുറത്താക്കിയ വാർത്ത, ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത എട്ടാം പേജിലേക്ക് ഒതുക്കിയ ജന്മഭൂമി പത്രം, ഇന്നലെ പുതിയ നിലപാടുമായി രംഗത്തു വരികയായിരുന്നു.
പത്രത്തിന്റെ റെസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന്റേതാണ് ലേഖനം. കമ്മീഷൻ അംഗത്തിന്റെ ഇ-മെയിലിൽനിന്ന് ഒരു ഹോട്ടലിന്റെ ഇ-മെയിലിലേക്ക് റിപ്പോർട്ട് ചോർന്നത് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അഴിമതിയിൽ എൻഐഎ അന്വേഷണം വേണമെന്ന് അന്വേഷണറിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ആരോപണം വന്നപ്പോൾതന്നെ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു.
ആ കമ്മീഷന്റെ റിപ്പോർട്ടാണ് ചോർന്നത്. അതാണ് രാഷ്ട്രപതിയുടെ വിജയാഘോഷത്തിന് മങ്ങലേൽപ്പിച്ചത്.
കോഴവിവാദവുമായി ബന്ധപ്പെട്ട് കേരളത്തിനു പുറത്തും കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന ഏജൻസിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാലാ ഇടപാടുകൂടി ചർച്ചചെയ്യുന്ന സാഹചര്യത്തിൽ എൻഐഎ അന്വേഷണമാണ് അഭികാമ്യം. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർത്തിയതാരെന്ന് കണ്ടെത്തണം.
റിപ്പോർട്ട് കച്ചവടം നടത്തിയത് ആരായാലും ആ കുലംകുത്തിയെ കുരുതികൊടുത്തില്ലെങ്കിലും കരുതിയിരുന്നേ പറ്റൂ എന്നു പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
പത്രത്തിന്റെ റെസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന്റേതാണ് ലേഖനം. കമ്മീഷൻ അംഗത്തിന്റെ ഇ-മെയിലിൽനിന്ന് ഒരു ഹോട്ടലിന്റെ ഇ-മെയിലിലേക്ക് റിപ്പോർട്ട് ചോർന്നത് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അഴിമതിയിൽ എൻഐഎ അന്വേഷണം വേണമെന്ന് അന്വേഷണറിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ആരോപണം വന്നപ്പോൾതന്നെ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു.
ആ കമ്മീഷന്റെ റിപ്പോർട്ടാണ് ചോർന്നത്. അതാണ് രാഷ്ട്രപതിയുടെ വിജയാഘോഷത്തിന് മങ്ങലേൽപ്പിച്ചത്.
കോഴവിവാദവുമായി ബന്ധപ്പെട്ട് കേരളത്തിനു പുറത്തും കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന ഏജൻസിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാലാ ഇടപാടുകൂടി ചർച്ചചെയ്യുന്ന സാഹചര്യത്തിൽ എൻഐഎ അന്വേഷണമാണ് അഭികാമ്യം. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർത്തിയതാരെന്ന് കണ്ടെത്തണം.
റിപ്പോർട്ട് കച്ചവടം നടത്തിയത് ആരായാലും ആ കുലംകുത്തിയെ കുരുതികൊടുത്തില്ലെങ്കിലും കരുതിയിരുന്നേ പറ്റൂ എന്നു പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.