കോഴിക്കോട്: ആശുപത്രികളിൽ ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന മെതിലേറ്റഡ് സ്പിരിറ്റ് കഴിച്ച് രണ്ട് പേര് മരിച്ചു. നാല് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചാത്തമംഗലം എന്‍ഐടിക്ക് സമീപം മലയമ്മയിലാണ് ദാരുണ സംഭവം.
മലയമ്മ എകെജി കോളനിയിലെ ബാലന്(54), കാക്കൂര്‍ പിസി പാലം ചെമ്പ്രാല്മീത്തല് സന്ദീപ് (38) എന്നിവരാണ് മരിച്ചത്. എകെജെ കോളനിയിലെ ചെക്കുട്ടി(65), വേലായുധന്(65), സുരേഷ്(45), ഹരിദാസന്(48), വിനോദ്(38) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചെക്കുട്ടിയുടെ നില ഗുരുതരമാണെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിസോള്‍ എന്ന മെതിലേറ്റഡ് സ്പിരിറ്റ് ആണ് ഇവര്‍ കഴിച്ചത്. മരിച്ച സന്ദീപ് ഫറോക്കിലെ കോയാസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. സന്ദീപിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കന് എത്തിയതായിരുന്നു സംഘം.
ആശുപത്രിയില്‍ അണുനശീകരണത്തിനും ശുചീകരണത്തിനുമായി ഉപയോഗിക്കുന്ന മെഡിസോള്‍ കൊണ്ടുവന്ന സന്ദീപ്, കിണര്‍ വൃത്തിയാക്കാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം കഴിച്ചാതാകാമെന്ന് അഡീഷണല്‍ എക്സൈസ് (എന്‍ഫോഴ്സ്മെന്റ്) കമ്മീഷണര്‍ എ. വിജയന് പറഞ്ഞു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫറോക്കിലെ ആശുപത്രിയിലെത്തി 20 ലിറ്റര്‍ മെഡിസോള്‍ കസ്റ്റഡിയിലെടുത്തു.
ചിലര്‍ മെഡിസോള്‍ മദ്യത്തില്‍ ചേര്‍ത്തും മറ്റുള്ളവർ നേരിട്ടും കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കഴിച്ച ഉടന്‍ ബാലനും സന്ദീപിനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പെട്ടെന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാലന് വഴിമധ്യേ മരിച്ചു. രണ്ട് പേരെ ആശുപത്രിയിലെത്തിച്ചതറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലിലാണ് മറ്റുള്ളവരെ അവശനിലയില്‍ കണ്ടെത്തിയത്. അവരെ പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ശ്യാമളയാണ് ബാലന്റെ ഭാര്യ. മക്കൾ: സനു, സബിൻ. മരുമകൻ: ഷാജി. സന്ദീപിന്റെ ഭാര്യ: സജിനി. മക്കൾ: വിഷ്ണു ജിത്ത്, ജിഷ്ണു ജിത്ത്.
മലയമ്മ എകെജി കോളനിയിലെ ബാലന്(54), കാക്കൂര്‍ പിസി പാലം ചെമ്പ്രാല്മീത്തല് സന്ദീപ് (38) എന്നിവരാണ് മരിച്ചത്. എകെജെ കോളനിയിലെ ചെക്കുട്ടി(65), വേലായുധന്(65), സുരേഷ്(45), ഹരിദാസന്(48), വിനോദ്(38) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചെക്കുട്ടിയുടെ നില ഗുരുതരമാണെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിസോള്‍ എന്ന മെതിലേറ്റഡ് സ്പിരിറ്റ് ആണ് ഇവര്‍ കഴിച്ചത്. മരിച്ച സന്ദീപ് ഫറോക്കിലെ കോയാസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. സന്ദീപിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കന് എത്തിയതായിരുന്നു സംഘം.
ആശുപത്രിയില്‍ അണുനശീകരണത്തിനും ശുചീകരണത്തിനുമായി ഉപയോഗിക്കുന്ന മെഡിസോള്‍ കൊണ്ടുവന്ന സന്ദീപ്, കിണര്‍ വൃത്തിയാക്കാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം കഴിച്ചാതാകാമെന്ന് അഡീഷണല്‍ എക്സൈസ് (എന്‍ഫോഴ്സ്മെന്റ്) കമ്മീഷണര്‍ എ. വിജയന് പറഞ്ഞു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫറോക്കിലെ ആശുപത്രിയിലെത്തി 20 ലിറ്റര്‍ മെഡിസോള്‍ കസ്റ്റഡിയിലെടുത്തു.
ചിലര്‍ മെഡിസോള്‍ മദ്യത്തില്‍ ചേര്‍ത്തും മറ്റുള്ളവർ നേരിട്ടും കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കഴിച്ച ഉടന്‍ ബാലനും സന്ദീപിനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പെട്ടെന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാലന് വഴിമധ്യേ മരിച്ചു. രണ്ട് പേരെ ആശുപത്രിയിലെത്തിച്ചതറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലിലാണ് മറ്റുള്ളവരെ അവശനിലയില്‍ കണ്ടെത്തിയത്. അവരെ പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ശ്യാമളയാണ് ബാലന്റെ ഭാര്യ. മക്കൾ: സനു, സബിൻ. മരുമകൻ: ഷാജി. സന്ദീപിന്റെ ഭാര്യ: സജിനി. മക്കൾ: വിഷ്ണു ജിത്ത്, ജിഷ്ണു ജിത്ത്.