ചങ്ങനാശേരി: എം.വിൻസന്റ എംഎൽഎയെ അറസ്റ്റ് ചെയ്ത സംഭവം അസാധാരണമെന്നും 25ന് ചേരുന്ന യുഡിഎഫ് യോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും വിഷയം ചർച്ച ചെയ്ത് കൂട്ടായ തീരുമാനം എടുക്കുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചങ്ങനാശേരിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തനിക്ക് ലഭ്യമായിട്ടില്ല. എം.വിൻസന്റുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ വിഷയത്തിൽ അദ്ദേഹം നിർദോഷിയാണെന്നാണ് പറഞ്ഞത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിക്കുമെന്നുമാണ് ഇതേ ചടങ്ങിൽ സംബന്ധിച്ച് പുറത്തിറങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചത്.
എം.വിൻസന്റ് എംഎൽഎയെ പൊടുന്നനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും അറസ്റ്റ് ചെയ്തതിന്റെ പേരിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഒരു എംഎൽഎയ്ക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകൾ സഹിതം പരാതി ഉയർന്നിട്ടും അറസ്റ്റ് ചെയ്തില്ല. ഈ സർക്കാരിന്റെ കാലത്തും ഇതേ വിഷയത്തിൽ ഒരു എംഎൽഎയുടെ പേരിൽ ആരോപണം ഉയർന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ഇയാളെക്കൂടി അറസ്റ്റ് ചെയ്യണ്ടതായിരുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.
ചങ്ങനാശേരിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തനിക്ക് ലഭ്യമായിട്ടില്ല. എം.വിൻസന്റുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ വിഷയത്തിൽ അദ്ദേഹം നിർദോഷിയാണെന്നാണ് പറഞ്ഞത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിക്കുമെന്നുമാണ് ഇതേ ചടങ്ങിൽ സംബന്ധിച്ച് പുറത്തിറങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചത്.
എം.വിൻസന്റ് എംഎൽഎയെ പൊടുന്നനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും അറസ്റ്റ് ചെയ്തതിന്റെ പേരിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഒരു എംഎൽഎയ്ക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകൾ സഹിതം പരാതി ഉയർന്നിട്ടും അറസ്റ്റ് ചെയ്തില്ല. ഈ സർക്കാരിന്റെ കാലത്തും ഇതേ വിഷയത്തിൽ ഒരു എംഎൽഎയുടെ പേരിൽ ആരോപണം ഉയർന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ഇയാളെക്കൂടി അറസ്റ്റ് ചെയ്യണ്ടതായിരുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.