ചങ്ങനാശേരി:എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് ഉദ്യോഗസ്ഥമേധാവികളാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ. ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പെരുന്ന മന്നത്തു പാർവതിയമ്മ മെമ്മോറിയിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് വിദ്യാഭ്യാസമേഖലയെ എങ്ങനെ തകർക്കാം എന്ന് ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥമേധാവികളാണ് ഇന്നുള്ളത്.
മാറിമാറി വരുന്ന സർക്കാരുകളുടെ ഭരണത്തിലെല്ലാം ഉദ്യോഗസ്ഥമേധാവികൾ എയ്ഡഡ് മേഖലയെ തകർക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്.വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എയ്ഡഡ് മാനേജ്മെന്റുകൾക്കാകണം. മാനേജ്മെന്റുകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ഗൂഡശ്രമമാണ് ഉദ്യോഗസ്ഥമേധിവികൾ നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാർ തെറ്റുകാരല്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എൻഎസ്എസ് മാർരേഖ തയാറാക്കി പലതവണ സർക്കാരിന് സമർപ്പിക്കുകയും ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പാക്കാനുള്ള നിശ്ചയദാർഡ്യമാണ് സർക്കാർ കാണിക്കേണ്ടതെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സർക്കാരിന്റെ നല്ല കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. ഉദ്യോഗസ്ഥമേധാവികളുടെ ഇടപെടലിലൂടെ സംസ്ഥാനത്ത് വികലമായ വിദ്യാഭ്യാസനയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്നത്ത് പത്മനാഭന്റെ ലക്ഷ്യത്തിൽ നിന്നുകൊണ്ടാണ് നായർ സർവീസ് സൊസൈറ്റി എൽകെജി മുതൽ ഉന്നത വിദ്യാഭ്യാസം വരെ സാധാക്കാരണക്കാർക്ക് ലഭ്യമാക്കുന്നതെന്നും മറ്റു മാനേജ്മെന്റുകളും ഇത്തരം പ്രവർത്തികളിൽ പുറകിലല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് നായകസഭാഗം ഹരികുമാർ കോയിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾസ് ജനറൽ മാനേജർ പ്രഫ.കെ.വി.രവീന്ദ്രനാഥൻനായർ, സി.രവീന്ദ്രനാഥ്, എസ്.വിനോദ്കുമാർ, ആർ.ഹരിശങ്കർ, ടി.കെ.ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രതിഭകളായ അധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച കെ.സി. വിജയകുമാർ, ആർ. ഹരീന്ദ്രനാഥൻനായർ എന്നിവർക്ക് യാത്രയയപ്പും നൽകി.
മാറിമാറി വരുന്ന സർക്കാരുകളുടെ ഭരണത്തിലെല്ലാം ഉദ്യോഗസ്ഥമേധാവികൾ എയ്ഡഡ് മേഖലയെ തകർക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്.വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എയ്ഡഡ് മാനേജ്മെന്റുകൾക്കാകണം. മാനേജ്മെന്റുകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ഗൂഡശ്രമമാണ് ഉദ്യോഗസ്ഥമേധിവികൾ നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാർ തെറ്റുകാരല്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എൻഎസ്എസ് മാർരേഖ തയാറാക്കി പലതവണ സർക്കാരിന് സമർപ്പിക്കുകയും ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പാക്കാനുള്ള നിശ്ചയദാർഡ്യമാണ് സർക്കാർ കാണിക്കേണ്ടതെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സർക്കാരിന്റെ നല്ല കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. ഉദ്യോഗസ്ഥമേധാവികളുടെ ഇടപെടലിലൂടെ സംസ്ഥാനത്ത് വികലമായ വിദ്യാഭ്യാസനയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്നത്ത് പത്മനാഭന്റെ ലക്ഷ്യത്തിൽ നിന്നുകൊണ്ടാണ് നായർ സർവീസ് സൊസൈറ്റി എൽകെജി മുതൽ ഉന്നത വിദ്യാഭ്യാസം വരെ സാധാക്കാരണക്കാർക്ക് ലഭ്യമാക്കുന്നതെന്നും മറ്റു മാനേജ്മെന്റുകളും ഇത്തരം പ്രവർത്തികളിൽ പുറകിലല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് നായകസഭാഗം ഹരികുമാർ കോയിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾസ് ജനറൽ മാനേജർ പ്രഫ.കെ.വി.രവീന്ദ്രനാഥൻനായർ, സി.രവീന്ദ്രനാഥ്, എസ്.വിനോദ്കുമാർ, ആർ.ഹരിശങ്കർ, ടി.കെ.ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രതിഭകളായ അധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച കെ.സി. വിജയകുമാർ, ആർ. ഹരീന്ദ്രനാഥൻനായർ എന്നിവർക്ക് യാത്രയയപ്പും നൽകി.