ഭരണങ്ങാനം: അൽഫോൻസാമ്മയുടെ ജീവിതവും വിശുദ്ധപദവി പ്രഖ്യാപന നാൾവഴികളും അനാവരണം ചെയ്യുന്ന ദീപികയുടെ അക്ഷരവഴിയിൽ അൽഫോൻസാമ്മ ഫോട്ടോ, പത്രപ്രദർശനത്തിനു തിരക്കേറുന്നു.
അൽഫോൻസാമ്മയെക്കുറിച്ച് ആദ്യകാലം മുതൽ ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ഫോട്ടോകളും പ്രത്യേക ലേഖനങ്ങളും ഉൾപ്പെടുത്തിയാണ് പ്രദർശനം. അൽഫോൻസാമ്മയുടെ ജനനം, കുട്ടിക്കാലം, സ്കൂൾ, സന്യാസജീവിതം, മരണം, നാമകരണനാൾ വഴികൾ എന്നിവ ഫോട്ടോകളിലൂടെയും വാർത്തകളിലൂടെയും ജനഹൃദയങ്ങളിലെത്തുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ തീർഥാടന ദേവാലയത്തിലെ തിരുക്കർമങ്ങൾക്കും കബറിടവണക്കത്തിനും ശേഷം ദീപികപ്രദർശന ഹാളിലും എത്തുന്നുണ്ട്. തീർഥാടന കേന്ദ്രത്തിനു സമീപം പള്ളി മൈതാനിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. . ഇതോടനുബന്ധിച്ച് ദീപികയുടെ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാവാനുള്ള അവസരവും ലഭ്യമാണ്. 28 വരെ പ്രദർശനം ഉണ്ടായിരിക്കും.
അൽഫോൻസാമ്മയെക്കുറിച്ച് ആദ്യകാലം മുതൽ ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ഫോട്ടോകളും പ്രത്യേക ലേഖനങ്ങളും ഉൾപ്പെടുത്തിയാണ് പ്രദർശനം. അൽഫോൻസാമ്മയുടെ ജനനം, കുട്ടിക്കാലം, സ്കൂൾ, സന്യാസജീവിതം, മരണം, നാമകരണനാൾ വഴികൾ എന്നിവ ഫോട്ടോകളിലൂടെയും വാർത്തകളിലൂടെയും ജനഹൃദയങ്ങളിലെത്തുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ തീർഥാടന ദേവാലയത്തിലെ തിരുക്കർമങ്ങൾക്കും കബറിടവണക്കത്തിനും ശേഷം ദീപികപ്രദർശന ഹാളിലും എത്തുന്നുണ്ട്. തീർഥാടന കേന്ദ്രത്തിനു സമീപം പള്ളി മൈതാനിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. . ഇതോടനുബന്ധിച്ച് ദീപികയുടെ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാവാനുള്ള അവസരവും ലഭ്യമാണ്. 28 വരെ പ്രദർശനം ഉണ്ടായിരിക്കും.