കോട്ടയം: കോവളം എംഎൽഎ വിൻസന്റിനെതിരേ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ. ചോദ്യം ചെയ്യലിൽ അടക്കം ഭരണകക്ഷിയിലെ ചില എംഎൽഎമാർ ഇടപെട്ടതായി വിൻസന്റ് ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ല.
കേസിൽ പാർട്ടി ഇടപെടില്ല. കെപിസിസി പ്രസിഡന്റ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപിയുടെ കേരള അഴിമതിയിൽ കേന്ദ്രത്തിനും പങ്കുണ്ട്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ഇക്കാര്യം അന്വേഷിക്കണം. സംസ്ഥാന സർക്കാർ ഈ ആവശ്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം.
സംഭവത്തിൽ കുമ്മനത്തിന് ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ട്. പാട്ടക്കാലാവധി കഴിഞ്ഞതാണെങ്കിൽ പണം നല്കാതെ ചെറുവള്ളിയിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോട് യോജിപ്പാണുള്ളതെന്ന് മുരളീധരൻ പറഞ്ഞു.
കേസിൽ പാർട്ടി ഇടപെടില്ല. കെപിസിസി പ്രസിഡന്റ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപിയുടെ കേരള അഴിമതിയിൽ കേന്ദ്രത്തിനും പങ്കുണ്ട്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ഇക്കാര്യം അന്വേഷിക്കണം. സംസ്ഥാന സർക്കാർ ഈ ആവശ്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം.
സംഭവത്തിൽ കുമ്മനത്തിന് ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ട്. പാട്ടക്കാലാവധി കഴിഞ്ഞതാണെങ്കിൽ പണം നല്കാതെ ചെറുവള്ളിയിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോട് യോജിപ്പാണുള്ളതെന്ന് മുരളീധരൻ പറഞ്ഞു.