കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസന്വേഷണം വഴിതിരിഞ്ഞുപോകുന്നുവെന്നു കണ്ടാൽ വേണ്ടിവന്നാൽ സ്ഥാനമാനങ്ങൾ ത്യജിച്ചും പോരാടുമെന്നു പി.ടി. തോമസ് എംഎൽഎ. ഈ ഘട്ടത്തിൽ ആക്ഷേപമുന്നയിച്ചു പോലീസിന്റെ അന്വേഷണത്തെ ദുർബലമാക്കാൻ ഉദ്ദേശിക്കുന്നില്ല. കേസന്വേഷണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ സിബിഐ പടിവാതിക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു മൊഴി കൊടുക്കാനായി എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പി.ടി. തോമസ്. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണു മൊഴി കൊടുക്കാനായി തോമസ് എത്തിയത്. മൊഴിയെടുക്കൽ മൂന്നു മണിക്കൂറോളം നീണ്ടു. പെരുന്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
പോലീസിന്റെ ചോദ്യങ്ങൾ സംബന്ധിച്ചും മൊഴിയുടെ വി ശദാംശങ്ങൾ സംബന്ധിച്ചും പി.ടി. തോമസ് പ്രതികരിച്ചില്ല. ആവശ്യമുള്ളവർക്കു വിവരാവകാശം വഴി പിന്നീടു വിശദാംശങ്ങൾ മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൾസർ സുനി മുൻപു രണ്ടു നടിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇയാൾ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുണ്ടെന്നും കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നുവെന്നും എന്നാൽ, ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പി.ടി. പറഞ്ഞു. അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കും.
അന്വേഷണത്തിൽ ചില ബാഹ്യ ഇടപെടലുകൾ ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞമാസം 23നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സ്ഥലം എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.
സിബിഐ അന്വേഷണം ഉണ്ടായാൽ സംഭവത്തിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞതും സംഭവം നടന്നശേഷം എറണാകുളത്തുനിന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പോയ മുഴുവൻ കോളുകളും പരിശോധിക്കേണ്ടി വരും.
നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവായതു പാലക്കാട് സ്വദേശിയായ ഒരാൾ നൽകിയ വിവരമാണ്.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ എറണാകുളത്തെ ഒരു അഭിഭാഷക കേസുമായി ബന്ധപ്പെട്ടു ഫോണിൽ സംസാരിക്കുന്നതിനെക്കുറിച്ച് ഇയാൾ ആലുവ പോലീസിൽ വിവരം നൽകുകയായിരുന്നു. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു മൊഴി കൊടുക്കാനായി എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പി.ടി. തോമസ്. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണു മൊഴി കൊടുക്കാനായി തോമസ് എത്തിയത്. മൊഴിയെടുക്കൽ മൂന്നു മണിക്കൂറോളം നീണ്ടു. പെരുന്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
പോലീസിന്റെ ചോദ്യങ്ങൾ സംബന്ധിച്ചും മൊഴിയുടെ വി ശദാംശങ്ങൾ സംബന്ധിച്ചും പി.ടി. തോമസ് പ്രതികരിച്ചില്ല. ആവശ്യമുള്ളവർക്കു വിവരാവകാശം വഴി പിന്നീടു വിശദാംശങ്ങൾ മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൾസർ സുനി മുൻപു രണ്ടു നടിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇയാൾ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുണ്ടെന്നും കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നുവെന്നും എന്നാൽ, ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പി.ടി. പറഞ്ഞു. അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കും.
അന്വേഷണത്തിൽ ചില ബാഹ്യ ഇടപെടലുകൾ ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞമാസം 23നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സ്ഥലം എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.
സിബിഐ അന്വേഷണം ഉണ്ടായാൽ സംഭവത്തിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞതും സംഭവം നടന്നശേഷം എറണാകുളത്തുനിന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പോയ മുഴുവൻ കോളുകളും പരിശോധിക്കേണ്ടി വരും.
നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവായതു പാലക്കാട് സ്വദേശിയായ ഒരാൾ നൽകിയ വിവരമാണ്.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ എറണാകുളത്തെ ഒരു അഭിഭാഷക കേസുമായി ബന്ധപ്പെട്ടു ഫോണിൽ സംസാരിക്കുന്നതിനെക്കുറിച്ച് ഇയാൾ ആലുവ പോലീസിൽ വിവരം നൽകുകയായിരുന്നു. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.