തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം. വിൻസെന്റ് എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ച് അന്വേഷണ സംഘത്തിലെ എസ്പി അജിതാ ബീഗം സ്പീക്കർക്കു കത്തു നൽകി. വൈകാതെ തന്നെ ചോദ്യം ചെയ്യൽ ഉണ്ടാകും.
ബാലരാമപുരത്തെ കടയിൽ കടന്നുകയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്നആരോപണം ചികിത്സയിൽ കഴിയുന്ന സ്ത്രീ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു മജിസ്ട്രേറ്റിനു മൊഴി നൽകിയിട്ടുണ്ടത്രേ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ മൊഴി കഴിഞ്ഞ ദിവസം എസ്പി അജിതാ ബീഗം എടുത്തിരുന്നു.
ഇതിലും ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചിരുന്നുവത്രേ. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പരാതിപ്പെട്ടിരുന്നു.
എംഎൽഎയുടെ പീഡനത്തിൽ മനംനൊന്ത് സ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചതോ ടെയാണ് സംഭവം വിവാദമായത്.
ഇതേ തുടർന്നു കൊല്ലം സിറ്റി പോലീസ് കമ്മീഷണറായ അജിതാ ബീഗത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഇതിനിടെ, കേസ് ഒത്തുതീർപ്പാക്കാൻ സ്ത്രീയുടെ സഹോദരനെ വിൻസെന്റ് ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തായി. ഇതോടെയാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ബാലരാമപുരത്തെ കടയിൽ കടന്നുകയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്നആരോപണം ചികിത്സയിൽ കഴിയുന്ന സ്ത്രീ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു മജിസ്ട്രേറ്റിനു മൊഴി നൽകിയിട്ടുണ്ടത്രേ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ മൊഴി കഴിഞ്ഞ ദിവസം എസ്പി അജിതാ ബീഗം എടുത്തിരുന്നു.
ഇതിലും ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചിരുന്നുവത്രേ. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പരാതിപ്പെട്ടിരുന്നു.
എംഎൽഎയുടെ പീഡനത്തിൽ മനംനൊന്ത് സ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചതോ ടെയാണ് സംഭവം വിവാദമായത്.
ഇതേ തുടർന്നു കൊല്ലം സിറ്റി പോലീസ് കമ്മീഷണറായ അജിതാ ബീഗത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഇതിനിടെ, കേസ് ഒത്തുതീർപ്പാക്കാൻ സ്ത്രീയുടെ സഹോദരനെ വിൻസെന്റ് ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തായി. ഇതോടെയാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.