തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾക്കെതിരേ ഉയർന്ന മെഡിക്കൽ കോഴ വാങ്ങൽ കേസിൽ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് എസ്പി കെ. ജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതികൾ ഇന്നലെ വൈകുന്നേരത്തോടെ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി.
എന്നാൽ, മെഡിക്കൽ കോളജിന്റെ അനുമതിക്കായി ബിജെപി നേതാക്കൾക്കായി പണം കൈമാറിയെന്നു പറയുന്ന വർക്കല സ്വദേശി ഷാജിയുടെ പരാതി വിജിലൻസിന് ഇതുവരെ ലഭിച്ചിട്ടില്ല.
മെഡിക്കൽ കോളജ് അനുമതിക്കായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയർന്ന വർക്കല, പാലക്കാട് കോളജ് മാനേജ്മെന്റുകൾ സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇതുവരെ വിജിലൻസിനു പരാതി സമർപ്പിച്ചിട്ടുള്ള തിരുവനന്തപുരം മുൻ നഗരസഭാ കൗണ്‍സിലർ സുക്കാർനോവ് അടക്കമുള്ളവരുടെ പരാതികളാകും വിജിലൻസ് അന്വേഷണസംഘം പരിശോധിക്കുക. പരാതി വിശദമായി പരിശോധിച്ചശേഷം ആധാരമായ തെളിവുകൾ ഹാജരാക്കാനും നിർദേശം നൽകും.
തെളിവുകൾകൂടി പരിശോധിച്ച ശേഷമാകും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുന്നതെന്നാണ് വിജിലൻസ് ഉന്നതർ നൽകുന്ന സൂചന.
അതേസമയം, മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി ശരിയല്ലെന്നാണു ബിജെപി നിലപാട്. സർക്കാർ ഖജനാവിന് ഒരു രൂപയുടെ എങ്കിലും നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആരോപണങ്ങളും കേസുകളുമാണു സാധാരണയായി വിജിലൻസ് അന്വേഷിക്കാറുള്ളത്. എന്നാൽ, ഇതിനു വിരുദ്ധമായി തെളിവു പോലുമില്ലാത്ത കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ വിമർശിക്കുന്നു.
എന്നാൽ, മെഡിക്കൽ കോളജിന്റെ അനുമതിക്കായി ബിജെപി നേതാക്കൾക്കായി പണം കൈമാറിയെന്നു പറയുന്ന വർക്കല സ്വദേശി ഷാജിയുടെ പരാതി വിജിലൻസിന് ഇതുവരെ ലഭിച്ചിട്ടില്ല.
മെഡിക്കൽ കോളജ് അനുമതിക്കായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയർന്ന വർക്കല, പാലക്കാട് കോളജ് മാനേജ്മെന്റുകൾ സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇതുവരെ വിജിലൻസിനു പരാതി സമർപ്പിച്ചിട്ടുള്ള തിരുവനന്തപുരം മുൻ നഗരസഭാ കൗണ്‍സിലർ സുക്കാർനോവ് അടക്കമുള്ളവരുടെ പരാതികളാകും വിജിലൻസ് അന്വേഷണസംഘം പരിശോധിക്കുക. പരാതി വിശദമായി പരിശോധിച്ചശേഷം ആധാരമായ തെളിവുകൾ ഹാജരാക്കാനും നിർദേശം നൽകും.
തെളിവുകൾകൂടി പരിശോധിച്ച ശേഷമാകും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുന്നതെന്നാണ് വിജിലൻസ് ഉന്നതർ നൽകുന്ന സൂചന.
അതേസമയം, മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി ശരിയല്ലെന്നാണു ബിജെപി നിലപാട്. സർക്കാർ ഖജനാവിന് ഒരു രൂപയുടെ എങ്കിലും നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആരോപണങ്ങളും കേസുകളുമാണു സാധാരണയായി വിജിലൻസ് അന്വേഷിക്കാറുള്ളത്. എന്നാൽ, ഇതിനു വിരുദ്ധമായി തെളിവു പോലുമില്ലാത്ത കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ വിമർശിക്കുന്നു.