തിരുവനന്തപുരം: ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്നു നടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളിൽ വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപോലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരമ്പര്യമാണു നമ്മുടെ നാടിനുള്ളത്.
പൊതു സമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളിൽ വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപോലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരമ്പര്യമാണു നമ്മുടെ നാടിനുള്ളത്.
പൊതു സമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.