ചെറുതോണി: പുതുതായി ചുമതലയേറ്റ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനനെ സന്ദർശിച്ചു ജോയ്സ് ജോർജ് എം പിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം കസ്തൂരിരംഗൻ റിപ്പോർട്ടു സംബന്ധിച്ച ചർച്ച നടത്തി.
കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നു കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാർ മന്ത്രിയെ കണ്ടത്. നിവേദനം സ്വീകരിച്ച മന്ത്രി ജനങ്ങൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ അന്തിമ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു നൽകി. നേരത്തെ പ്രകാശ് ജാവേദ്ക്കറും അനിൽ മാധവ് ധവയും കേരളത്തിന് അനുകൂലമായ നിലപാടുകളാണു സ്വീകരിച്ചിരുന്നതെന്നും അതു തുടരുമെന്നും മന്ത്രി പറഞ്ഞു.
വനത്തിനുള്ളിൽ മാത്രം ഇഎസ്എ നിലനിർത്തി കാർഷിക, തോട്ടം, ജനവാസ കേന്ദ്രങ്ങളെ റിപ്പോർട്ടിന്റെ പരിധിയിൽനിന്ന് സന്പൂർണമായി ഒഴിവാക്കിയാണു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാനം നൽകിയ റിപ്പോർട്ട് പരിഗണിച്ച് അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന് എംപി മാർ ചർച്ചയിൽ ആവശ്യപ്പെട്ടു. 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. പശ്ചിമഘട്ട മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജനജീവിതത്തെയും വികസന പ്രവർത്തനങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജോയ്സ് ജോർജ് എം പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ജോയ്സ് ജോർജ് എംപി യോടൊപ്പം എം പിമാരായ പി. കരുണാകരൻ, പി. കെ. ശ്രീമതി, എം. പി. രാജേഷ്, എ. സന്പത്ത്, സി.എൻ. ജയദേവൻ, പി.കെ. ബിജു എന്നിവരും ഉണ്ടായിരുന്നു.
കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നു കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാർ മന്ത്രിയെ കണ്ടത്. നിവേദനം സ്വീകരിച്ച മന്ത്രി ജനങ്ങൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ അന്തിമ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു നൽകി. നേരത്തെ പ്രകാശ് ജാവേദ്ക്കറും അനിൽ മാധവ് ധവയും കേരളത്തിന് അനുകൂലമായ നിലപാടുകളാണു സ്വീകരിച്ചിരുന്നതെന്നും അതു തുടരുമെന്നും മന്ത്രി പറഞ്ഞു.
വനത്തിനുള്ളിൽ മാത്രം ഇഎസ്എ നിലനിർത്തി കാർഷിക, തോട്ടം, ജനവാസ കേന്ദ്രങ്ങളെ റിപ്പോർട്ടിന്റെ പരിധിയിൽനിന്ന് സന്പൂർണമായി ഒഴിവാക്കിയാണു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാനം നൽകിയ റിപ്പോർട്ട് പരിഗണിച്ച് അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന് എംപി മാർ ചർച്ചയിൽ ആവശ്യപ്പെട്ടു. 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. പശ്ചിമഘട്ട മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജനജീവിതത്തെയും വികസന പ്രവർത്തനങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജോയ്സ് ജോർജ് എം പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ജോയ്സ് ജോർജ് എംപി യോടൊപ്പം എം പിമാരായ പി. കരുണാകരൻ, പി. കെ. ശ്രീമതി, എം. പി. രാജേഷ്, എ. സന്പത്ത്, സി.എൻ. ജയദേവൻ, പി.കെ. ബിജു എന്നിവരും ഉണ്ടായിരുന്നു.