തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ 100 ഏക്കർ ദേവസ്വം ഭൂമിയും ഉണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. എം.ജി.രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വം ലാൻഡ് ട്രൈബ്യൂണൽ ഉണ്ടായാൽ ഭൂമി തിരിച്ചുപിടിക്കാനാകുമെന്നാണ് കരുതുന്നത്.
തിരികെ ലഭിച്ചാൽ ഈ സ്ഥലത്ത് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമിക്കാനാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. ആകെ 2,700 ഏക്കർ ഭൂമി ദേവസ്വം ബോർഡിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരികെ ലഭിച്ചാൽ ഈ സ്ഥലത്ത് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമിക്കാനാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. ആകെ 2,700 ഏക്കർ ഭൂമി ദേവസ്വം ബോർഡിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.