കോഴിക്കോട്: ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ ആന്ധ്രാ സിവില്‍ സപ്ലൈസുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണമേന്മയുള്ള കുറുവ, ജയ, പൊന്നി അരി കേരളത്തിലെത്തും.
ഇതിനായുള്ള ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കും. ഇതിനൊപ്പം കേരള സിവില്‍ സ്പ്ലൈസിന്റെ ശബരി ഉല്‍പ്പന്നങ്ങള്‍ ആന്ധ്രയിലേക്കും നല്‍കും. ഓണക്കാലത്ത് 1,400 ഓണച്ചന്തകള്‍ തുടങ്ങും. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ എട്ട് ഔട്ട്ലെറ്റുകള് കൂടുതലായി തുടങ്ങുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
ഇതിനായുള്ള ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കും. ഇതിനൊപ്പം കേരള സിവില്‍ സ്പ്ലൈസിന്റെ ശബരി ഉല്‍പ്പന്നങ്ങള്‍ ആന്ധ്രയിലേക്കും നല്‍കും. ഓണക്കാലത്ത് 1,400 ഓണച്ചന്തകള്‍ തുടങ്ങും. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ എട്ട് ഔട്ട്ലെറ്റുകള് കൂടുതലായി തുടങ്ങുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.