കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന്റെ പേരിൽ തിരുവനന്തപുരം വെള്ളയന്പലം ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ എ. ബിനോദിനെ സസ്പെൻഡ് ചെയ്ത കെഎസ്ഇബിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ മേയ് 29 നാണ് കെഎസ്ഇബി വെള്ളയന്പലം എന്ന ഗ്രൂപ്പിൽ ബിനോദ് പോസ്റ്റിട്ടത്.
ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബിനോദിന്റെ നടപടി പ്രഥമദൃഷ്ട്യാ തൊഴിൽപരമായ പെരുമാറ്റദൂഷ്യമാണെന്നു വിലയിരുത്തി റിപ്പോർട്ട് നൽകി. എക്സിക്യൂട്ടീവ് എൻജിനിയർ അച്ചടക്ക നടപടി ശാസനയിലൊതുക്കി.
എന്നാൽ, കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷ നൽകിയില്ലെന്നു വിലയിരുത്തി ചീഫ് എൻജിനിയർ ഈ നടപടി റദ്ദാക്കുകയും പിന്നീടു സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇതിനെതിരേ ബിനോദ് നൽകിയ ഹർജിയിൽ ഒരു കുറ്റത്തിനു രണ്ടു ശിക്ഷ വിധിച്ചതിനെ ചോദ്യംചെയ്തിരുന്നു. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചു. കെഎസ്ഇബിയോടു വിശദീകരണവും തേടിയിട്ടുണ്ട്.
ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബിനോദിന്റെ നടപടി പ്രഥമദൃഷ്ട്യാ തൊഴിൽപരമായ പെരുമാറ്റദൂഷ്യമാണെന്നു വിലയിരുത്തി റിപ്പോർട്ട് നൽകി. എക്സിക്യൂട്ടീവ് എൻജിനിയർ അച്ചടക്ക നടപടി ശാസനയിലൊതുക്കി.
എന്നാൽ, കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷ നൽകിയില്ലെന്നു വിലയിരുത്തി ചീഫ് എൻജിനിയർ ഈ നടപടി റദ്ദാക്കുകയും പിന്നീടു സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇതിനെതിരേ ബിനോദ് നൽകിയ ഹർജിയിൽ ഒരു കുറ്റത്തിനു രണ്ടു ശിക്ഷ വിധിച്ചതിനെ ചോദ്യംചെയ്തിരുന്നു. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചു. കെഎസ്ഇബിയോടു വിശദീകരണവും തേടിയിട്ടുണ്ട്.