തരിയോട്: ബാണാസുരസാഗർ അണയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി കുട്ടത്തോണികൾ മറിഞ്ഞ് കാണാതായതിൽ ഒടുവിലത്തെയാളുടെ മൃതദേഹവും കിട്ടി. താമരശേരി തുഷാരിഗിരി മോളെക്കുന്നിൽ ബിനുവിന്റെ (42) മൃതദേഹമാണ് ഇന്നലെ രാവിലെ പൊങ്ങിയത്. തീർത്തും അഴുകിയ നിലയിലായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
അണയിൽ കുട്ടത്തോണി മറിഞ്ഞു നാലു പേരെയാണു കാണാതായത്. ഇതിൽ തുഷാരഗിരി നെല്ലിപ്പൊയിൽ മണിത്തൊട്ടി മാത്യുവിന്റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിൽസണ്(47), കാട്ടിലത്തുവീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിൻ(20) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്തിരുന്നു. ഏഴു പേരാണ് അണയിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.
നാവികസേന, അഗ്നിരക്ഷാ സേന, തുർക്കി ജീവൻ രക്ഷാസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനം.
അണയിൽ കുട്ടത്തോണി മറിഞ്ഞു നാലു പേരെയാണു കാണാതായത്. ഇതിൽ തുഷാരഗിരി നെല്ലിപ്പൊയിൽ മണിത്തൊട്ടി മാത്യുവിന്റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിൽസണ്(47), കാട്ടിലത്തുവീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിൻ(20) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്തിരുന്നു. ഏഴു പേരാണ് അണയിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.
നാവികസേന, അഗ്നിരക്ഷാ സേന, തുർക്കി ജീവൻ രക്ഷാസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനം.