കോട്ടയം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് അഴിമതിയെക്കുറിച്ചു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നു ജനതാദൾ എസ് ആവശ്യപ്പെട്ടു. കേരളത്തിലുള്ള ബിജെപി നേതാക്കൾ വിചാരിച്ചാൽ മെഡിക്കൽ കോളജ് ആരംഭിക്കാനാവില്ല.
അതിനാൽ കോഴയിൽ കേരളത്തിനു പുറത്തുള്ളവരും ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ വിജിലൻസ് അന്വേഷണത്തേക്കാൾ അഭികാമ്യം ജുഡീഷ്യൽ അന്വേഷണമാണെന്നു സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ് ചൂണ്ടിക്കാട്ടി. സിബിഐയെ പൂർണമായും രാഷ്ട്രീയ ആയുധമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്തരത്തിലുള്ള അന്വേഷണംകൊണ്ട് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാവില്ല. ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒന്പതിനു ജില്ലാ കേന്ദ്രങ്ങളിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജനതാദൾ -എസ് കോട്ടയം ജില്ലാ പ്രസിഡന്റ് എം.ടി. കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ചീനിക്കുഴി രാധാകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതിനാൽ കോഴയിൽ കേരളത്തിനു പുറത്തുള്ളവരും ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ വിജിലൻസ് അന്വേഷണത്തേക്കാൾ അഭികാമ്യം ജുഡീഷ്യൽ അന്വേഷണമാണെന്നു സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ് ചൂണ്ടിക്കാട്ടി. സിബിഐയെ പൂർണമായും രാഷ്ട്രീയ ആയുധമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്തരത്തിലുള്ള അന്വേഷണംകൊണ്ട് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാവില്ല. ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒന്പതിനു ജില്ലാ കേന്ദ്രങ്ങളിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജനതാദൾ -എസ് കോട്ടയം ജില്ലാ പ്രസിഡന്റ് എം.ടി. കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ചീനിക്കുഴി രാധാകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.