കോട്ടയം: എം.പി. വീരേന്ദ്രകുമാർ ഉൾപ്പെടുന്ന ജെഡിയു യുഡിഎഫ് വിട്ടുവന്നാൽ ഹൃദയം തുറന്നു സ്വീകരിക്കുമെന്നു ജനതാദൾ -എസ് സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ്. തങ്ങളുടെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു വീരേന്ദ്രകുമാർ. ആഗോളവത്കരണത്തിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലം ആഗോളവത്കരണത്തിനെതിരേ അദ്ദേഹം ശബ്ദിച്ചിട്ടില്ലെന്നും ജോർജ് തോമസ് ചൂണ്ടിക്കാട്ടി. ഭിന്നിച്ചുനിൽക്കുന്ന പാർട്ടികളിൽ ഏതെങ്കിലുമൊരു വിഭാഗത്തെ എൽഡിഎഫിലെടുക്കാറില്ല.
അവർ മാതൃസംഘടനയിലാണു ലയിക്കേണ്ടത്. പിളർപ്പുണ്ടായ പല പാർട്ടികളും എൽഡിഎഫുമായി സഹകരിക്കുകയും മൽസരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരെയൊന്നും ഘടകകക്ഷികളാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലം ആഗോളവത്കരണത്തിനെതിരേ അദ്ദേഹം ശബ്ദിച്ചിട്ടില്ലെന്നും ജോർജ് തോമസ് ചൂണ്ടിക്കാട്ടി. ഭിന്നിച്ചുനിൽക്കുന്ന പാർട്ടികളിൽ ഏതെങ്കിലുമൊരു വിഭാഗത്തെ എൽഡിഎഫിലെടുക്കാറില്ല.
അവർ മാതൃസംഘടനയിലാണു ലയിക്കേണ്ടത്. പിളർപ്പുണ്ടായ പല പാർട്ടികളും എൽഡിഎഫുമായി സഹകരിക്കുകയും മൽസരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരെയൊന്നും ഘടകകക്ഷികളാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.