തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പ്. മാനേജ്മെന്റ് പ്രതിനിധികൾ, നഴ്സിംഗ് സംഘടനാ നേതാക്കൾ, മിനിമം വേജസ് കമ്മിറ്റി, വ്യവസായ ബന്ധസമിതി എന്നിവരുമായി ഇന്നലെ സെക്രട്ടേറിയ റ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണു ചർച്ച നടന്നത്.
50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശന്പളം 20,000 രൂപയാക്കാൻ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലും നടത്തിവന്ന സമരം പിൻവലിക്കുകയാണെന്നു നഴ്സുമാരുടെ സംഘടനകൾ അറിയിച്ചു.സുപ്രീം കോടതി ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 24ന് കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി മാനദണ്ഡപ്രകാരമുള്ള ശന്പളമാണിത്.
ഒത്തുതീർപ്പു വ്യവസ്ഥപ്രകാരം 50ലധികം കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പുനർനിർണയിക്കാൻ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപ്പൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും.
തൊഴിൽ, ആരോഗ്യം, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബർ കമ്മീഷണറും സമിതിയിലെ അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നിർദേശം .
ഉദ്യോഗസ്ഥ സമിതിയുടെ ശിപാർശ ലഭിച്ചുകഴിഞ്ഞാൽ അതു മിനിമം വേജസ് കമ്മിറ്റി മുന്പാകെ സമർപ്പിക്കുമെന്നും അത് അംഗീകരിക്കണമെന്നു സമിതിയോടു സർക്കാർ അഭ്യർഥിക്കുമെന്നും ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശന്പളം 20,000 രൂപയാക്കാൻ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലും നടത്തിവന്ന സമരം പിൻവലിക്കുകയാണെന്നു നഴ്സുമാരുടെ സംഘടനകൾ അറിയിച്ചു.സുപ്രീം കോടതി ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 24ന് കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി മാനദണ്ഡപ്രകാരമുള്ള ശന്പളമാണിത്.
ഒത്തുതീർപ്പു വ്യവസ്ഥപ്രകാരം 50ലധികം കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പുനർനിർണയിക്കാൻ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപ്പൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും.
തൊഴിൽ, ആരോഗ്യം, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബർ കമ്മീഷണറും സമിതിയിലെ അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നിർദേശം .
ഉദ്യോഗസ്ഥ സമിതിയുടെ ശിപാർശ ലഭിച്ചുകഴിഞ്ഞാൽ അതു മിനിമം വേജസ് കമ്മിറ്റി മുന്പാകെ സമർപ്പിക്കുമെന്നും അത് അംഗീകരിക്കണമെന്നു സമിതിയോടു സർക്കാർ അഭ്യർഥിക്കുമെന്നും ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.