കോട്ടയം: യുവാവ് വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീകത്തിച്ചതിനെത്തുടർന്ന പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ എയർ ആംബുലൻസിൽ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന 17കാരിയെയാണു ഇന്നലെ എട്ടിനു രാവിലെ കോട്ടയം എസ്എച്ച് മൗണ്ടിലെ സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്ന് എയർ ആംബുലൻസിൽ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസിൽ എസ്എച്ച് മൗണ്ടിൽ എത്തിച്ചശേഷം അവിടെനിന്നാണ് എയർ ആംബുലൻസിലേക്കു പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽനിന്നു ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു രോഗിയെ എയർ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്.
ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് എത്തിക്സ് കെയർ എന്ന സംഘടനയുടെ നിർദേശപ്രകാരമാണു പെണ്‍കുട്ടിയെ കോയന്പത്തൂരിലേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. ക്രമീകരണങ്ങൾക്ക് ഗാന്ധിനഗർ പോലീസും നേതൃത്വം നൽകി.
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന 17കാരിയെയാണു ഇന്നലെ എട്ടിനു രാവിലെ കോട്ടയം എസ്എച്ച് മൗണ്ടിലെ സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്ന് എയർ ആംബുലൻസിൽ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസിൽ എസ്എച്ച് മൗണ്ടിൽ എത്തിച്ചശേഷം അവിടെനിന്നാണ് എയർ ആംബുലൻസിലേക്കു പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽനിന്നു ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു രോഗിയെ എയർ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്.
ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് എത്തിക്സ് കെയർ എന്ന സംഘടനയുടെ നിർദേശപ്രകാരമാണു പെണ്‍കുട്ടിയെ കോയന്പത്തൂരിലേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. ക്രമീകരണങ്ങൾക്ക് ഗാന്ധിനഗർ പോലീസും നേതൃത്വം നൽകി.