കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ്ചെയ്തു. ഇന്നലെ രാവിലെ 11ന് അന്വേഷണ സംഘത്തിന് മുന്പാകെ ഹാജരായ പ്രതീഷ് ചാക്കോയെ ആലുവ പോലീസ് ക്ലബിൽ ചോദ്യംചെയ്യലിനുശേഷം രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയച്ചു. നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നു സുനി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്റെ അറസ്റ്റ്.
തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണു കേസെടുത്തിട്ടുള്ളത്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി ഇന്നലെ രാവിലെ 11ന് മുൻപ് അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോ ചോദ്യംചെയ്യലിനെത്തിയത്.
സുനിൽകുമാർ പ്രതീഷ് ചാക്കോയെ ഏൽപിച്ച മൊബൈൽഫോണിനെക്കുറിച്ചു നിർണായകമായ വിവരം നൽകിയതായാണു സൂചന. ഈ ഫോണ് ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു.
പ്രതീഷ് ഒരു വിഐപി വഴി ദിലീപിന് ഫോണ് എത്തിച്ചു നൽകിയതായിട്ടായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരങ്ങൾ. പ്രതീഷിനെ ചോദ്യം ചെയ്തതോടെ ഇക്കാര്യത്തിൽ പോലീസിനു വ്യക്തത വന്നിട്ടുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്ത് ഈയടുത്ത സമയത്തു നടത്തിയ വിദേശയാത്രയിൽ ഫോണ് കടത്തിയെന്നുള്ള സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. പ്രതീഷ് ദൃശ്യങ്ങൾ കൈമാറിയ സുഹൃത്തും വിദേശത്തേക്കു ഫോണ് കടത്തിയ സുഹൃത്തും ഒരാളാണോയെന്നും പരിശോധിക്കും.
തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണു കേസെടുത്തിട്ടുള്ളത്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി ഇന്നലെ രാവിലെ 11ന് മുൻപ് അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോ ചോദ്യംചെയ്യലിനെത്തിയത്.
സുനിൽകുമാർ പ്രതീഷ് ചാക്കോയെ ഏൽപിച്ച മൊബൈൽഫോണിനെക്കുറിച്ചു നിർണായകമായ വിവരം നൽകിയതായാണു സൂചന. ഈ ഫോണ് ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു.
പ്രതീഷ് ഒരു വിഐപി വഴി ദിലീപിന് ഫോണ് എത്തിച്ചു നൽകിയതായിട്ടായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരങ്ങൾ. പ്രതീഷിനെ ചോദ്യം ചെയ്തതോടെ ഇക്കാര്യത്തിൽ പോലീസിനു വ്യക്തത വന്നിട്ടുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്ത് ഈയടുത്ത സമയത്തു നടത്തിയ വിദേശയാത്രയിൽ ഫോണ് കടത്തിയെന്നുള്ള സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. പ്രതീഷ് ദൃശ്യങ്ങൾ കൈമാറിയ സുഹൃത്തും വിദേശത്തേക്കു ഫോണ് കടത്തിയ സുഹൃത്തും ഒരാളാണോയെന്നും പരിശോധിക്കും.