കോട്ടയം: ചാലക്കുടിയിലെ ഡി സിനിമാസ് റവന്യു, ദേവസ്വം പുറന്പോക്ക് ഭൂമികൾ കൈയേറിയെന്ന പരാതിയിൽ നടൻ ദിലീപ് അടക്കം 13 പേർക്ക് ലോകായുക്ത നോട്ടീസ്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സമുച്ചയം 35 സെന്റ് തോട് പുറന്പോക്കും ദേവസ്വം പുറന്പോക്കും കൈയേറിയാണു നിർമിച്ചതെന്നു കാട്ടി പൊതുപ്രവർത്തകൻ ടി.എൻ. മുകുന്ദനാണു ലോകായുക്തയെ സമീപിച്ചത്. പുറന്പോക്ക് ഭൂമി കൈയേറിയ ശേഷം വ്യാജരേഖ ചമച്ചാണു കെട്ടിടനിർമാണത്തിന് അനുമതി നേടിയതെന്നും ഹർജിക്കാരൻ വാദിച്ചു. ദീലീപ് ഉൾപ്പെടെയുള്ളവർക്കു പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകും.
ദിലീപിനു പുറമേ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, ചാലക്കുടി നഗരസഭ സെക്രട്ടറി, ഈ ഭൂമിയുടെ മുൻ ഉടമസ്ഥരടക്കം 13 പേർക്കാണ് നോട്ടീസ്. കോട്ടയത്ത് നടന്ന സിറ്റിംഗിൽ പി.കെ. സുരേഷ്ബാബു സംബന്ധിച്ചു.
ഈ മാസം 28ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് എ.കെ. ബഷീർ എന്നിവരാണു കേസ് പരിഗണിച്ചത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സമുച്ചയം 35 സെന്റ് തോട് പുറന്പോക്കും ദേവസ്വം പുറന്പോക്കും കൈയേറിയാണു നിർമിച്ചതെന്നു കാട്ടി പൊതുപ്രവർത്തകൻ ടി.എൻ. മുകുന്ദനാണു ലോകായുക്തയെ സമീപിച്ചത്. പുറന്പോക്ക് ഭൂമി കൈയേറിയ ശേഷം വ്യാജരേഖ ചമച്ചാണു കെട്ടിടനിർമാണത്തിന് അനുമതി നേടിയതെന്നും ഹർജിക്കാരൻ വാദിച്ചു. ദീലീപ് ഉൾപ്പെടെയുള്ളവർക്കു പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകും.
ദിലീപിനു പുറമേ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, ചാലക്കുടി നഗരസഭ സെക്രട്ടറി, ഈ ഭൂമിയുടെ മുൻ ഉടമസ്ഥരടക്കം 13 പേർക്കാണ് നോട്ടീസ്. കോട്ടയത്ത് നടന്ന സിറ്റിംഗിൽ പി.കെ. സുരേഷ്ബാബു സംബന്ധിച്ചു.
ഈ മാസം 28ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് എ.കെ. ബഷീർ എന്നിവരാണു കേസ് പരിഗണിച്ചത്.